Monday, September 12, 2011

‘വില്യംശെമീര്‍സ്പിയര്‍‘ ഹാ... എത്ര മനോഹരമായ ‘നടക്കാത്ത‘ പദം...(രണ്ടാം ഭാഗം)

രണ്ടാം ഭാഗം

     ബിജി എഴുന്നേറ്റ് wash room ലേക്ക് നടന്നു. വിജയേട്ടനും ഹനീഫയും കട്ടി മീശവെച്ച waiter റെ പോലെയുള്ള ഒരാളോട് സംസാരിക്കുന്നണ്ടായിരുന്നു. ഏറ്റവും പിറകിലായുള്ള table ല്‍ വലിയ പാത്രങ്ങളില്‍ വെച്ച ചോറും ഒരു കറിയുടെ പാത്രവും കണ്ടു. കറി പാത്രത്തിന്റെ  ഒഴിച്ചു കൊടുത്ത്, ഒഴിച്ചു കൊടുത്ത് വക്കിലും6 വീണ table ലും കറിയുടെ ഒരു modern art രൂപാന്തരപെട്ടിരുക്കുന്നു. കൂടാതെ Table നു താഴെയും ചവിട്ടിമെതിച്ച ചോറും കറിയും കാണാം. ഉള്ളില്‍ ഒന്നു ഏന്തി7 നോക്കിയപ്പോള്‍ disposible tiffine ന്റെ അടപ്പിനു മുകളില്‍ പയര്‍, അച്ചാര്‍, പായസം എന്നിങ്ങനെ എഴുതിവെച്ചിരിക്കുന്നു. പാര്‍സല്‍ പോയതിന്റെ ബാക്കിയായിരിക്കും.

     വിജയേട്ടന്‍ “ബിജി“ എന്നുറക്കെ വിളിച്ചപ്പോള്‍ കൌതുകകാഴ്ചകളില്‍ നിന്നും മടങ്ങി. അപ്പോഴും ആ shirt inside ചെയ്യാത്ത കടക്കാരനോട് വിജയേട്ടന്‍ സംസാരിക്കുന്നുണ്ടായിരുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍
    “കറികളൊക്കെ കുറവാണെന്നു പറഞ്ഞു.“

     വിജയേട്ടന്റെ കൂടെ കൈകള്‍ പിന്നില്‍‍ പിണച്ച് waiter ഉം വിജയേട്ടന്‍ പറഞ്ഞത് പൂര്‍ത്തീകരിക്കാനെന്ന പോലെ  പറഞ്ഞു.

     “കുറെ parcel ഉം പോയി.”

     എന്തോ ചിന്തിച്ചുകൊണ്ട് ബിജി table ല്‍ നിന്നും ഒരു tissue paper വലിച്ചെടുത്തു‌കൊണ്ട് സ്വന്തം മുഖം waiter ല്‍ നിന്നും മറച്ച് “പോകാം “എന്നു പറഞ്ഞു, പക്ഷെ വിജയേട്ടന്‍ ‘എല്ലായിടത്തും ഇങ്ങനെ തന്നെയായിരിക്കും’ എന്ന്‍ പറയേണ്ട താമസം കസേര വലിച്ചിട്ടിരുന്നു ബിജി. കൂടെ ഹനീഫും വിജയേട്ടനും opposit ആയും ഇരുന്നു.

     ബിജിയുടെ കുത്സിതമനസ്സ് വീണ്ടും ചിത്രശലഭത്തെ പോലെ പറക്കാന്‍ തുടങ്ങി. വരുന്ന ഒരു കൊല്ലത്തേക്ക് വായില്‍ സൂക്ഷിക്കനുള്ള ഓണസദ്യയുടെ മാസ്മരിക രുചിയോര്‍ത്ത് table ല്‍ താളം പിടിച്ച്  മൂളിപ്പാടാന്‍ തുടങ്ങി.

     Owner ന്റെ രൂപത്തിലുള്ളയാള്‍ {(?)ആ നടപ്പും എടുപ്പും!} Red and Pepper Chilly Restaurant എന്ന് A4‍ size ലെഴുതിയ പച്ചപേപ്പര്‍‌ വിരിച്ചു. കൂടെ ഒരു വളിച്ച ചിരി free ആയും തന്നു. Advertisement ന്റെ രൂപത്തിലുള്ള ആ പേപ്പര്‍‌ മൂന്നാളും തിരിച്ചും മറിച്ചും നോക്കി. അപ്പോള്‍ പണം കൊടുക്കേണ്ട വിജയേട്ടനെ ഒരാവര്‍ത്തി കൂടി നോക്കാന്‍ ബിജി മറന്നില്ല.

     അതാ വരുന്നു തൂശനില!

     ജീന്‍സ് pants ധരിച്ച കടക്കാരന്‍ ഒരു Card Board പെട്ടിയുമായി വന്നു. ഇല വിരിച്ചു. കീറിയതു കണ്ട് വീണ്ടും തിരിച്ച് പെട്ടിയിലിട്ടു. മറ്റൊന്നെടുത്തു. അതും തിരിച്ചിട്ടു.അങ്ങിനെ അതിലുള്ള ഓരോ ഇലയും എടുത്ത് table ല്‍ വെച്ച് തിരിച്ചെടുത്തു. പെട്ടിയില്‍ ഒന്നും നല്ലതില്ലെന്ന് കണ്ട് വീണ്ടും പരതി. പരതി പരതി അതില്‍ ഏത് ‘മികവില്‍ മികച്ചേരി’ എന്നത് നോക്കി വിരിച്ചു. എന്നിട്ടും ഇലയുടെ രണ്ട് പാതിയിലും നാലുകീറുവീതം മൊത്തം 8 കീറ്. “പഷ്ട്” . മനസ്സില്‍ വീണ്ടും കുളിരു കോരി. അപശകുനങ്ങള്‍ എന്നു കേട്ടിട്ടുണ്ട്. ഘോഷയാത്ര ഇതാന്ത്യമായിട്ടാണ്.

     “ഏയ് അങ്ങിനെയൊന്നും ഇല്ല,” ബിജി സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
    
     ഈ പ്രക്രിയ മറ്റൊരു table യും നമ്മുടെ സ്വന്തം ഇല master ആവര്‍ത്തിച്ചു. ഒരു ദൃഡഗാത്രന്റെ മുന്‍പില്‍ മറഞ്ഞു നിന്നു ഇല തെരയല്‍‍ ചെയ്യുന്വോഴും എതിര്‍വശത്തിരുന്ന് അയാളുടെ രൂപം കാണാം. അത്രയ്ക്ക് height ഉം weight ഉം ഉള്ളവന്‍. ഇലമാസ്റ്റര്‍ തന്റെ സ്ഥിരം പതിവ് തുടര്‍ന്നു. അവസാനം ഒരില ഉയര്‍ത്തിപ്പിടിച്ചു, വീണുകിട്ടിയ നിധി പോലെ! അപ്പോള്‍
ഇഷ്ടന്റെ മുഖമൊന്നു കാണേണ്ടതായിരുന്നു. ആ വിജയഭാവം. ആ മീശയില്ലാ ചുണ്ടില്‍ വിരിഞ്ഞ ഒരു ചെറു പുഞ്ചിരി.

     “ഡോ”
    
     എന്താണ് സംഭവിച്ചതെന്നറിയുന്നതിനു മുന്‍പ്...
   
     “എവിടുന്നു കിട്ടിയടാ ഈ കച്ചറ ഇല? ഇലയ്ക്കുശേഷം ഞാന്‍ table ല്‍ നിന്നും വാരി തിന്നണമോ?”

     മുന്‍പ് ഇല വിരിച്ചയാള്‍‍ പ്രകോപിച്ചതാണ്. “ഡോ” എന്നത് അയാള്‍ വലിച്ചെറിഞ്ഞ ഇല നമ്മുടെ ഇല master റുടെ മുതുകില്‍ വീണ ശബ്ദവുമാണ്‌.

     നമ്മളെ പോലെയല്ലല്ലോ എല്ലാവരും. ഇരുന്ന table തള്ളി എഴുന്നേറ്റ അയാള്‍ ഇല master ന്റെ നേര്‍ക്കായി പാഞ്ഞു. മിക്കിമൌസിനെ പിടിക്കാന്‍ പൂച്ചയുടെ കൈ നീണ്ടു വരുന്വോള്‍ ഞൊടിയിടയില്‍ ഓടുന്നതു പോലെ ഇല മാസ്റ്റര്‍ തടിയുണ്ടെങ്കില്‍‌‍ മണലും വാരിത്തിന്നാം എന്നതു പോലെ അടുക്കളയിലേക്ക് ഒറ്റ കുതിപ്പ്.
    
     അയാള്‍‌‍ വിടാനുള്ള ഭാവമില്ലായിരുന്നു. ആക്രോശിച്ചുകൊണ്ട് വെരുകിനെ പോലെ രണ്ട് മൂന്ന് വട്ടം വട്ടം ചുറ്റി. അപ്പോഴേക്കും Cash Counter ല്‍ ഇരിക്കുന്ന ജീന്‍സിട്ടയാള്‍(Manager ആണോ Owner ആണോ) എത്തി.  പിന്നത്തെ പയറ്റ് അയാളോടായി.

     “പറ്റില്ലെങ്കില്‍‌ ഇട്ടറെഞ്ഞ് പോകണം Mr.”

     കൈചൂണ്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. കുടവയര്‍‌ ചാടി തീരെ നിസ്സംഗതാ ഭാവത്തോടെ വില്ലന്റെ‌ കഥ കേട്ട് മൂളീക്കൊണ്ടിരുന്ന ജീന്‍സിട്ടയാള്‍‌ അവസാനം ഇങ്ങനെ പറഞ്ഞൂ.

     “എന്തു ചെയ്യാം സാര്‍, നാടാണെങ്കില്‍ ഞാനെന്റെ‌ വീട്ടില്‍ വായ നട്ട് ഇവിടെ ഇലവിരിച്ചേനെ. പക്ഷെ ഇതെന്റെ നാടല്ലല്ലോ? വാഴക്കന്നു മായി മരുഭൂമിയില്‍ പോയാല്‍‌ ബലദിയ പൊക്കിയതു തന്നെ. SAS Paper വാഴയില മതിയെന്ന് നൂറു വട്ടം ഞാന്‍‌ പറഞ്ഞതാ. മറ്റ് നാല് Owner മാര്‍ സമ്മതിക്കണ്ടെ? (ഇതും പറഞ്ഞ് cash counter ലേക്ക് തലയുയര്‍ത്തി നോക്കി. ‘Owner‘ എന്ന് കേട്ടപ്പോള്‍ അവിടെ ചുറ്റും കൂടിയിരിക്കുന്ന 3 owner മാര്‍ ഒരേ സമയം ഞങ്ങളെ നോക്കി. ‘അതേ ഞങ്ങളാണ് Owner മാര്‍ എന്ന ഭാവ(അഹ?) ഗൌരവം മുഖത്തു വരുത്താന്‍ മറന്നില്ല)ഞങ്ങള്‍ 5 Owner മാറാ. സാറ് ക്ഷമീ....”

    കിതച്ചുകൊണ്ടിരുന്നെങ്കിലും അല്പം അടങ്ങിയ വില്ലനെ പിടിച്ച്കൊണ്ടുപോയി cash-counter റിനടുത്തിരുത്തി.
    
     “ഒരു plate കൊണ്ടു വാ” Owner  വിളിച്ചു പറഞ്ഞു.

     ഒരു ബസ്സിയുമായി1 നമ്മുടെ ഇല master വീണ്ടും വരുന്നതു കണ്ട് Owner  ഗര്‍ജ്ജിച്ചു.  “നീ വരണ്ട! എടാ മോഹനാ നീ അതു വാങ്ങിയിട്ടു വാ”

     മറ്റൊരു waiter ബസ്സി കൊണ്ടു വന്നു വെച്ചു.

     മുന്‍പിലുള്ള table ലെ TNT കൊരിയര്‍ സര്‍വ്വീസിന്റെ ബാനറും വസ്ത്രത്തില്‍ എല്ലായിടത്തും പേറിയിരിക്കുന്നയാള്‍ ഇലമടക്കിക്കഴിഞ്ഞപ്പോള്‍ ഞങ്ങളെ കൂടാതെ 4 പേര്‍ ബാക്കിയായി.
അല്ല ഒരാള്‍ കൂടിയുണ്ട്. കൈകഴുകി ഞങ്ങളിരിക്കുന്നതിന്റെ വലതു വശം വന്നിരുന്നു.

     അവസാനം സംഭവം തുടങ്ങി.

     നല്ല പാലക്കാടന്‍‌ മട്ടനരി!

     അതില്‍ നിന്നും എന്തോ ചില കറുത്ത‌ അവശിഷ്ടങ്ങള്‍ എടുത്തെറിയുന്വോള്‍ ചോറു വിളന്വിയയാള്‍‌ ഒന്നമര്‍ത്തി നോക്കാന്‍ മറന്നില്ല.

     ഇതിനിടയില്‍ ബിജിയുടെ ഫോണ്‍‌ ശബ്ദിച്ചു. പുന്നാര ഭാര്യ! അവള്‍‌ ഇന്ന്‌ ഒരിക്കെലും കഴിക്കാനിടയില്ലാതിരുന്നെന്ന്  കരുതിയ ഓണസദ്യയുടെ വിഭവങ്ങള്‍ ഞാന്‍‌ കഴിക്കാന്‍‌ പോകുകയാണ്‌ എന്ന്‌ പറയാനറച്ചതും,

     “ഞാനിപ്പോള്‍ ഇളയച്ചന്‍‌ കൊണ്ടു വന്ന Hotel ഓണസദ്യ കഴിച്ചിട്ടിരിക്കുകയാണ്‌,” എന്ന്‌ കേട്ടപ്പോള്‍‌ പറയാനുറച്ചത് തികട്ടിയതിറക്കാന്‍‌‍ ബിജി നിര്‍‌‍ബദ്ധിതനായി. ചോറിനു ശേഷം വരേണ്ട കറികള്‍ ഒഴിക്കുന്വോള്‍‌ പേര്‍‌ പറഞ്ഞൊഴിക്കണമെന്ന്‌ വിളന്വുകാരനോട്‌ പറയണമെന്ന് ഭാര്യയുമായി സംസാരിക്കുന്വോഴും ബിജി ഓര്‍ത്തു.

     (അങ്ങിനെയൊക്കെയാണ് ഫോമാ‍ക്കുന്നവര്‍2 പറയുക.)

    “ഇളയഛന്‍ കൊണ്ടുവന്ന കറികള്‍ മുഴുവനും ഉപയോഗിച്ചിട്ടില്ലെന്നും കുറെ കളഞ്ഞെന്നും മനിതര്‍ ഭക്ഷണം കഴിക്കുന്നത് എഴുന്നേറ്റ് നടക്കാന്‍ വേണ്ടിയാണെന്നറിയാമെങ്കിലും‍ ഇപ്പോള്‍ ഭക്ഷണക്കനം കൊണ്ട് അനങ്ങാന്‍ മേലാതെ പെരുവഴിയില്‍ കിടക്കുന്ന അനക്കോണ്ടയായെന്നും,” ഭാര്യ പറഞ്ഞു നിര്‍ത്തി.

     'അവളുടെ ഒരു Philosophy?' ബിജി മനസ്സില്‍ ഉരച്ചു.

     സമയം പോകുന്നു.

     “കറി എവിടെ?“

      വിജയേട്ടന്‍ ഹനീഫിന്റെ മുഖത്തു നോക്കി ചോദിച്ചു.

     “കറി എവിടെ?“

     ബിജി‍ ഫോണ്‍ cut ചെയ്ത് വിജയേട്ടന്റെ മുഖത്ത് നോക്കി പറഞ്ഞു. ഭാര്യ പറഞ്ഞ കറികളുടെ പേരുകള്‍ക്കൊടുവില്‍ രണ്ട് തരം പായസത്തിന്റെ പേര്‍ കൂടി ചെവിയില്‍ മുഴങ്ങുന്വോള്‍ ഇവിടെ ഒരു കറിപോലും വരാതെ വറ്റു വാരി ചവക്കുന്ന മൂന്ന് അന്തേവാസികള്‍!

     ലോകത്തിലെ സര്‍വ്വ ഇളയഛന്മാരെയും ചാട്ടവാര്‍കൊണ്ടടിക്കണം എന്നുള്ളാളെ ബിജി പ്രാകിയ സമയം. ‘ഞാന്‍ മാത്രം ഓണസദ്യകഴിച്ച് ഭാര്യയുടെ അടുത്ത് വന്ന് വീന്വളക്കാനും സമ്മതിക്കില്ല.’

     ജീന്‍സിട്ട owner തട്ടെടുത്ത് വരേണ്ടതിനു പകരം, “നെയ്യ് വേണോ നെയ്യ്, പശൂന്നെയ്യ്” എന്നു ചോദിച്ചടുത്തു വന്നു.

     “നെയ്യെങ്കില്‍ നെയ്യ്“ കൊണ്ടുവാ എന്നായി ബിജി.

     ബിജി അറിയാതെ ഭയന്നു. “ഞാന്‍ ഭയപ്പെട്ടതു സംഭവിക്കുമോ..?
    
     സ്വപ്നം...?”

     നെയ്യ് ചോറില്‍ ഒരു കുന്വിളില്‍ ഒഴിക്കാന്‍ ശ്രമിച്ചപ്പോള്‍

     “എല്ലായിടത്തുമായി ഒഴിക്കെടോ” എന്നു ബിജി പറഞ്ഞു.

    “കറികൊണ്ടുവാ” ക്ഷമകെട്ട് വിജയേട്ടന്‍ അലറി.

     അങ്ങ് ദൂരെ കറിയൊഴിക്കേണ്ട മുതലാളിമാന്മാര്‍(അഞ്ചുപേര്‍) വട്ടമിട്ടു സൊറ പറയുന്നതിനു തടസ്സം വന്നതിഷ്ടപ്പെടാത്തതു പോലെ ചിരിയുള്ളമുഖം കറുപ്പിച്ച് കടുപ്പത്തിലൊരു നോട്ടമെറിഞ്ഞു. അതിലൊരുവനെഴുന്നേറ്റ് വന്ന്,

     “ഓ കരിയോ? കരി don't give?"

     എന്ന് english ല്‍ പറഞ്ഞ് kitchen നിലേക്ക് നടന്നു.

     ആ നടത്തവും നോക്കി ചോറില്‍ കൈയ്യിട്ട് നിന്ന വിജയേട്ടന്റെ തടിച്ചചുണ്ടില്‍ പറ്റിപ്പിടിച്ച ചോറ്മണികള്‍ പുറത്തേക്ക് തെറിച്ചപ്പോള്‍ തന്നെ ബിജി കരുതി ഇപ്പോള്‍ വിജയേട്ടന്‍ സംസാരിക്കും. അതു പോലെ.

       "ഹും, അവന്റെ ഒരു english?"

     വിജയേട്ടന്റെ ഈ pose അധികനേരം നോക്കി നില്‍ക്കാന്‍ ബിജിക്കായില്ല. മുഖം താഴ്ത്തി ചോറില്‍ അഭിഷേകം ചെയ്ത നെയ്യ്  എല്ലായിടത്തുമാക്കാന്‍, ആരോടോ ദേഷ്യം തീര്‍ക്കുന്നമാതിരി അമര്‍ത്തി, അമര്‍ത്തി കുഴച്ച് വായിലേക്ക് തള്ളുന്വോള്‍ കൈവിരലുകള്‍ക്കിരുവശത്തുനിന്നും ചോറ് പുറത്തേക്ക് തള്ളിക്കൊണ്ടിരുന്നു.

     “തുന്വപ്പൂ ചോറ്, അല്ല വലിയ ഈച്ചയുടെ വലിപ്പമുള്ള ചോറ്, കാല്‍ഭാഗം കഴിഞ്ഞു. കിച്ചനില്‍ കറിക്കു പോയ മുതലാളിയും പിറകുവശം വഴി രക്ഷപ്പെട്ടിരിക്കുമോ?“

     ബിജി ചിന്താമഗ്നാനായി.

     “ഓ, ദൈവമേ സാധാരണദിവസങ്ങളില്‍ പോലും ഇല്ലാത്ത അനുഭവം.” ആരോടെന്നില്ലാതെ ബിജി പുലന്വി.

    
     തൊട്ടപ്പുറത്തിരിക്കുന്ന, അന്യസംസ്ഥാനത്തുള്ളവനെപോലെ തോന്നിച്ചയാള്‍‍-നമ്മെ പോലെ, ആ വിധിയുടെ യഥാര്‍ത്ഥപൂരകമായി-ഒരു ചോറുരുള, പിന്നെ വെള്ളം, വീണ്ടും ചോറ്...എന്നത് ആവര്‍ത്തിക്കുന്നത് ഞങ്ങള്‍ മൂന്നു പേരും കണ്ടില്ലെന്ന് നടിച്ചു.

     പുതിയ costomer ആരും ഇല്ലാഞ്ഞിട്ടും cardboard പെട്ടിയില്‍ നല്ല ഇലകളുണ്ടോ എന്ന് പരതുകയായിരുന്നു ജീന്‍സിട്ട പയ്യന്‍.

     “ഇരുന്നവര്‍ക്ക് കൊടുക്കാനല്ല നോക്കുന്നത്. മൊശകോടാന്‍! “

     പണ്ട് നാട്ടിലെ കല്ല്യാണവീട്ടില്‍ ചില കോമളന്മാര്‍ “നിങ്ങളുടെ “ജബറ3” നിറക്കുന്നവന്‍ ഞാന്‍“ മാത്രമാണെന്ന ഭാവേന ഈ നാലുംകൂട്ടി യോജിപ്പിച്ച പാത്രമെടുത്ത്(തൂക്ക്4) ഓടി നടക്കുന്നത് കാണാറുണ്ടായിരുന്നു.

     അന്ന് അത് ഫ്രീയായി കിട്ടുന്നത് കൊണ്ട് “ആ ഭാവം” സമ്മതിക്കാം.

ഇതിവിടെ കാശിനല്ലെ? എന്നിട്ടും നമ്മള്‍ക്കെല്ലാവര്‍ക്കും ഇവിടെ ഇരുന്ന് കാണാം പാകത്തില്‍ കിച്ചനില്‍ വെച്ച ആ നാലുംകൂട്ടിയ “തൂക്ക്” എടുക്കാന്‍ മറന്നതോ? അതോ അതിലൊന്നും ഇല്ലാത്തതോ?

     “ഇതെന്താ സന്വാറില്ലെ?”

     എന്ന് വിജയേട്ടന്‍ തുടര്‍ന്നപ്പോള്‍ Cash counter ല്‍ നിന്നും ഇരുന്ന മുതലാളി ഒന്ന് തലയുയര്‍ത്തി നോക്കി ഒന്നമര്‍ന്നിരുന്ന് വീണ്ടും പുറത്തേക്കെന്നെ നോക്കിയിരുന്നു.

     ക്ഷമ നശിച്ച വിജയേട്ടന്‍, “സാന്വാറൊഴിക്കടോ? എന്ന് അലറിയപ്പോള്‍ മൊത്തം പത്താളുകള്‍ വിജയേട്ടനെ നോക്കി. അതില്‍ കൂടുതല്‍ ആളുകളും kitchen നകത്തുള്ള കുശിനിക്കാരായിരുന്നു. Overcoat ഉം  തലയില്‍ polithine കൊണ്ടുണ്ടാക്കിയ തൊപ്പിയും ധരിച്ച് കിച്ചനകത്ത് ഇവര്‍ എന്ത് ചെയ്യുവാ എന്ന് ബിജി അവരെ നോക്കി ദീര്‍ഘനിശ്വാസം വിട്ടു. ഇവര്‍ ഇത്ര പേര്‍ ഉണ്ടായിട്ടും നാലാള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഈ കുന്തം എന്തിനു തുറന്നു വെച്ചു?

     നിവൃത്തികേടുകൊണ്ട്, ചന്തി നിരക്കി, വലിയ stool ല്‍ നിന്നും മെല്ലെ നടന്നു വരുന്നുണ്ടായിരുന്നു മുതലാളീ No.1. പുറത്തുവെച്ച സാന്വാര്‍ പാത്രം എടുത്ത് കിച്ചനില്‍ പോയി. അല്പസമയം കഴിഞ്ഞ് തിരിച്ചു വന്ന് മുതലാളി സാന്വാറൊഴിക്കാന്‍ തുടങ്ങി.

    ‘ഒഴിക്കല്‍‍ എന്നു പറഞ്ഞാല്‍ ഇതാണ് ഒഴിക്കല്‍! ഒരര litre കാണും. ഒഴിച്ചെതും Hiroshima യില്‍ ബോംബിട്ടതു പോലെ, ഒഴുകി നാലുപാടും എത്താന്‍ വേണ്ടി പെടാപാടുപെടുന്ന സാന്വാറിനെ പിടിക്കാന്‍ നിന്നില്ല. ബാക്കിവന്നത് കുഴച്ച് വായിലേക്കിട്ട് ചവച്ചപ്പോള്‍ മല്ലി വെള്ളത്തിലെ‍ ഉള്ളിയും മുളകും വായില്‍ കിടന്നരഞ്ഞു.
    
     "കാല്‍ നനയുന്നു. എന്തോ വെള്ളം വീണതാണോ?" ബിജി കാല്‍ വലിച്ച് നോക്കി. "ഓ. നമ്മുടെ സാന്വാര്‍ ചോര്‍ച്ച!" കീറിയ ഇലയില്‍ കൂടി മൂപ്പര്‍ താഴേക്ക് പതിക്കുന്നതാണ്.

     മറ്റുള്ളവര്‍ക്കൊഴിക്കാതെ പോകാന്‍ ഭാവിച്ചവനെ വിജയേട്ടന്‍ കൈ പിടിച്ചൊഴിപ്പിച്ചു.
“ഒഴിക്കണ്ട“ “ഒഴിക്കണ്ട“ എന്ന് പറയാന്‍ ആഞ്ഞപ്പോഴേക്കും ആ അത്യാഹിതം സംഭവിച്ചു കഴിഞ്ഞിരുന്നു. പിന്നെ വിജയേട്ടനും ഹനീഫയും പെടാപാട് പെട്ട് തണ നിര്‍മ്മിക്കുന്നതാണ് കണ്ടത്.

      ‘കൈയ്യില്‍ ഒതുങ്ങാത്തത് കൊണ്ട് തണകെട്ടാന്‍‍‍ കറാന്‍ കൊടുത്തോ?’ ബിജി മനസ്സില്‍ പറഞ്ഞു.

     10,000/- ദര്‍ഹം salary തരികയാണെങ്കില്‍ എന്റെ ഭാര്യയെ കുശിനിയിലേക്ക് അയക്കാമെന്നായി ഹനീഫ്. എന്റെ ഭാര്യക്കത്രയും വേണ്ട, അതിന്റെ പകുതി തന്നാല്‍ മതിയെന്നായി വിജയേട്ടന്‍. പോകാന്‍ നേരത്ത് ആ കുശിനിക്കാരനെ കൊണ്ട് പോയി സാന്വാറുണ്ടാക്കുന്നത് പഠിപ്പിച്ചിട്ടേ ഇവിടം വിടൂ എന്നും ബിജിയും തട്ടിവിട്ടു.

     'ഇപ്പറഞ്ഞതിലെല്ലാം കാര്യമുണ്ട് താനും' എന്ന് തോന്നുന്നതായിരുന്നു സാന്വാറിന്റെ perfomance!. ഇതെന്ത് സാന്വാര്‍? മല്ലികലക്കിയതില്‍ ചൂടുവെള്ളവും സാന്വാര്‍പൊടിയും വീണ്ടും വീണ്ടും ഇട്ടതു പോലെയുണ്ട്.

     അതായിരിക്കും മുതലാളി ആ സാന്വാര്‍ പാത്രം എടുത്ത് കിച്ചനിലേക്ക് പോയത്. ആളുകള്‍ വരുന്തോറും വെള്ളം ഒഴിക്കാന്‍!

      അവസാനം “തൂക്കി”ന് ശാപമോക്ഷം കിട്ടി. മുതലാളിപയ്യന്‍ തൂക്കുമായി ഞെളിഞ്ഞു വന്നു. അപ്പോഴേക്കും പാതി ചോറ് കഴിഞ്ഞിരുന്നു.

     “രണ്ടു കൂട്ടം കറി മാത്രം ഇല്ലെന്ന് പറഞ്ഞിട്ട്, ഇവിടെ രണ്ട് കറി പോലും ഇല്ലല്ലോ?”

     വിജയേട്ടന്‍ മുഴുമിപ്പിക്കുന്നതിനു മുന്‍പ് വീണ്ടും വായില്‍ തള്ളിയ ചോറ് പുറത്തേക്ക് വന്നു. അതില്‍ വീണ്ടും അല്പം സാന്വാര്‍ ഒട്ടിച്ച് വീണ്ടും അകത്തേക്ക് തള്ളി.

     വിജയേട്ടന്റെ മുന്‍പത്തെ പരാക്രമം കണ്ടുകൊണ്ടാവാം. തൂക്കുമായി വന്നവന്‍ അടുത്തേക്ക് വന്നില്ല. ഒരു ചെറിയ plate ല്‍ മംഗോളിയന്‍ mixed noodle വിളന്വുന്നതു പോലെയോ മറ്റോ, അത്രയ്ക്ക് care ആയി ഒരു തരം മഞ്ഞകുഴന്വും, അച്ചാറും ഒഴിച്ചു. അയാള്‍ തൃശൂര്‍ പൂരത്തിന് കതിനയ്ക്ക് തീ കൊളുത്തുന്നതു പോലെ ദൂരെ നിന്നും കൈ നീട്ടി dining table ലേക്ക് തള്ളി. മുഖത്തപ്പോഴും എന്തോ ഔദാര്യം ചെയ്തതുപോലെയുള്ള കള്ളച്ചിരിയും അയാള്‍ ഒട്ടിച്ചു വെച്ചിരുന്നു. തന്റെ രാജാപാര്‍ട്ട് കഴിഞ്ഞെന്നതുപോലെ ചന്തിയും കുലുക്കി തിരിഞ്ഞു നടന്നു.

     വിശന്നു പൊരിഞ്ഞെങ്കിലും എന്തോ ബിജിയതെടുത്തില്ല. വിജയേട്ടന്‍ നക്കി നക്കി തിന്നുന്വോള്‍ “എലിശേരി” “എലിശേരി” എന്ന് പറഞ്ഞ് “അവന്റമ്മയുടെ എല്ല് ഞാന്‍ ശരിയാക്കും” എന്നും പറഞ്ഞവസാനിപ്പിച്ചു.

     ബിജിയുടെ ധാരണ പരിപ്പു കറിയെന്നായിരുന്നു. ഇത്ര കുറച്ചേ പരിപ്പിന്‍ കറിയുള്ളൂ എന്ന് ചിന്തിച്ചിരിക്കുന്വോള്‍ വേറൊരു പയ്യനോട് മുതലാളി No.2 ചെവിയിലെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന്, കേട്ട നിര്‍ദ്ദേശം പാലിക്കാനെന്ന പോലെ table നപ്പുറത്ത് parcel പൊതിച്ചോറുകള്‍ അഴിക്കുന്നതാണ് കണ്ടത്!

     “ഓഹോ. അപ്പോ ഇതായിരുന്നു നിര്‍ദ്ദേശം.”

     ബിജി അതും നോക്കിയിരുന്നു.

    അയാള്‍ ഓരോരോ ചെറിയ plastic cup കള്‍ അഴിക്കുകയും അടക്കുകയും ചെയ്തു കൊണ്ടിരുന്നു. parcel പോയി തിരിച്ചു വന്നതായിര്‍ക്കണം. അല്ലാതെ

    “മിഞ്ചിയ5തൊന്നും ആകാതിരുന്നാല്‍ മതിയായിരുന്നു.” 

     ബിജിയുടെ ചോറ് ഏകദേശം തീറാറായിരിക്കുന്നു.

     ചോറുരുളകള്‍ കറിയില്ലാതെയും വിജയേട്ടന്റെ വായില്‍ പറക്കുന്നത് കാണാന്‍ കൌതുകമുണ്ട്.
ഇടയ്ക്കിടക്ക് അച്ചാര്‍ തൊട്ടു നക്കുന്നതു പോലെ   “രണ്ട് കറിമാത്രം കുറവെന്ന് പറഞ്ഞിട്ട്” എന്ന വാചകം പറഞ്ഞുകൊണ്ടിരുന്നു.

     അതിന് മറുപടിയെന്നോണം ഹനീഫ് “ഉം ഉം“ എന്ന് മൂളുന്നതിനു പകരം ഇപ്രാവിശ്യം
     “ഇല്ലെങ്കില്‍ പറയെണ്ടെ നമ്മള്‍ വേറെ കടയില്‍ പോകുമായിരുന്നല്ലോ?”   എന്ന് വ്യസനത്തോടെ പറഞ്ഞ് അച്ചാര്‍ രണ്ട് മൂന്നു തവണ തൊട്ടു നക്കി.

     “ഓ ഓ അത്രയ്ക്കായോ” അച്ചാര്‍ കൊണ്ട് ചോറു തിന്നാന്‍ പറ്റും എന്ന് കണ്ട് ബിജിയും ഒരുളയ്ക്ക് ഒരച്ചാര്‍ എന്നാക്കാന്‍ നിര്‍ത്തി മനസ്സില്‍ പറഞ്ഞു. ‘ഇങ്ങനെയാണെങ്കില്‍ ചോറിലും വരും കമ്മി! മെല്ലെ തിന്നാം.’

     ഉരുള ചെറുതാക്കാന്‍ തുടങ്ങിയിരുന്നു.

‘ഇങ്ങനെയെങ്കില്‍ വിശപ്പിന്റെ ബാക്കി ഭാഗം എന്തു ചെയ്യും? ഓ സാരമില്ല. ഒരു ദിവസമല്ലെ?’
ബിജി ഭക്ഷണം വേണ്ടെന്ന് ഭാര്യയോട് പറഞ്ഞതില്‍ അറിയാതെ ദേഷ്യം പിടിച്ചെങ്കിലും അവളുടെ അവിസ്മരണീയമായ കൈപുണ്യത്തില്‍ മനസാ അഭിനന്ദിക്കുകയും ചെയ്തു.

     എന്തായാലും ഒരു ഭാര്യയെന്ന പദം പൂര്‍ണ്ണമാകുന്നത് തികച്ചും അവളുടെ പാചകനൈപുണ്യത്തിലാണ്. ഒരു ഭര്‍ത്താവിനു ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം ഭാര്യയ്ക്ക് പാചകം യഥാവിധി ചെയ്യാനറിയുന്നതാണ്. അല്ലെങ്കില്‍ ഇതായിരിക്കും വിധി!

ഭാഗം-2
     വൈകുന്നേരം വന്ന് ‘എനിക്കൊരു കഥ എഴുതാനുണ്ടെന്ന്’ പറഞ്ഞ് ബിജി പേനയും പേപ്പറും തപ്പുന്വോള്‍ അവളഞ്ഞില്ല ഞാന്‍ കഴിച്ച ഓണസദ്യയെ കുറിച്ചാണെഴുതുന്നതെന്ന്!

     ഇതെഴുതാന്‍ വേണ്ടി കുന്തിച്ചിരുന്ന നാലാം നാള്‍-അതായത് ഓണസദ്യ-ചരമം നാലാള്‍ നാള്‍-ഓരോ അര പേജും എഴുതി, കൈകഴക്കി, പെന്നു മാറ്റി, നഷ്ടപ്പെട്ടു പോയ നല്ല പേനയെ ഓര്‍ത്ത് പഴി പറഞ്ഞിരിക്കുന്വോള്‍, “ഉള്ള പേന വെച്ചെഴുത്? ഭാവനാശൂന്യത്തിന് പേനയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?
‍     എന്റെ നല്ല പാതി comment യായും ഉപദേശമായും പറഞ്ഞപ്പോഴും, ഭക്ഷണത്തിന്റെ മഹാത്മ്യത്തെ കുറിച്ച് മറന്നതു കൊണ്ടോ എന്താണെന്നറിയില്ല അവളൊന്നും ചോദിച്ചില്ല.

      ‘ചിലപ്പോള്‍ നമ്മള്‍ രണ്ടു പേരും കഴിച്ചത് ഒന്നാണെന്നതു(Restaurant) കൊണ്ടും ഭര്‍ത്താവ് കഴിച്ചത് താന്‍ കഴിച്ചതിനേക്കാള്‍ നല്ലതായിരിക്കും പിന്നെ ചോദിച്ചാല്‍ ഭര്‍ത്താവ് ഫോമാക്കും2 എന്ന് നിനച്ചതു മായിരിക്കും കാരണം'.

     അല്ലെങ്കില്‍ മൂപ്പ‍ത്തി 'എത്ര കറികള്‍? എത്ര കൂട്ടു കറികള്‍? എന്ന് തിരിച്ചും മറിച്ചും ഒരു CBI cross വിസ്താരം നടത്താതിരിക്കില്ല'.

     പക്ഷെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് എഴുതിയത് വായിക്കാന്‍ മൂപ്പത്തി തുടങ്ങിയത്.  അവ വായിച്ച് ചിരിച്ചും അന്തം വിട്ടും നിന്ന അവള്‍ പിന്നെ ഇതിന്റെ climax എങ്ങിനെയായിരിക്കുമെന്നറിയാന്‍ ഉറങ്ങുന്ന എന്നെ വിളിച്ചുണര്‍ത്തി,

Continue to.... മൂന്നാം ഭാഗം   


6 വക്ക് = Edge
7 ഏന്തി = കഴുത്ത് നീട്ടി

‘വില്യംശെമീര്‍സ്പിയര്‍‘ ഹാ... എത്ര മനോഹരമായ 'നടക്കാത്ത പദം'...(മൂന്നാം ഭാഗം)

മൂന്നാം ഭാഗം
     “വയ്യ എനിക്കിനി വയ്യ. എന്താണ് climax? നിങ്ങള്‍ പറ..പറ”  എന്നായി ഭാര്യ,

     ബിജി പറഞ്ഞു. “ഒരു എഴുത്തുകാരന്റെ കൃതി വായിച്ചറിയുന്നതല്ലെ നല്ലത്?”

     “കൃതിയോ? ഇതോ? മണ്ണാങ്കട്ട!” ഇതെഴുതിയാല്‍ ആരും ചിരിക്കില്ല. കരയില്ല. ചിലപ്പോള്‍ ആരും വായിച്ചെന്നും വരില്ല. അതു കൊണ്ടാ ഞാന്‍ പറയുന്നത് പെട്ടെന്ന് പറഞ്ഞ് തുലക്കാന്‍.”

     'ഇവള്‍ക്ക് ഇത് കേള്‍ക്കുകയും വേണം എന്നിട്ട് പുച്ഛവും! ഒരു എഴുത്തുകാരന്റെ ഗതികേട്' ബിജി ആത്മാവില്‍ ഗദ്ഗദിച്ചു.
     “കുട്ടീ, ഞാനും മാധവിക്കുട്ടിയും സ്വന്തം കൃതി മുഴുമിപ്പിക്കാതെ ആര്‍ക്കും വായിക്കാന്‍ കൊടുക്കാറില്ല. നീ ആയതു കൊണ്ട് വായിക്കാന്‍ തന്നതും പോര.... climax മുന്‍പെ അറിയുകയും വേണം! തല്‍ക്കാലം എന്നെ എഴുതാന്‍ വിട്”

     “മാധവിക്കുട്ടി മരിച്ചത് നിങ്ങളുടെ ഭാഗ്യം. comparison മാധവിക്കുട്ടിയുമായിട്ടാ..!”

     മുന്നില്‍ പിരിച്ചിട്ട മുടിയുടെ ഒരു ഗതികേട്! ഏറ് നേരെ വന്നു വീണത് അവളുടെ പൃഷ്ടത്തില്‍! അല്ല ഈ മുടികളുടെ ഭാഗ്യമോ? എങ്കിലും maxi നടു കേന്ദ്രമായുള്ള വട്ടം തിരിയല്‍ നോക്കി നിന്നു പോകും! ആളെ കൊല്ലുന്ന നടത്തമാ...

     ബിജി നോട്ടം പിന്‍വലിച്ച് പെന്നും പേപ്പറും വീണ്ടും കൈയ്യിലെടുത്ത് എഴുതാന്‍ തുടങ്ങി.

     Parcel പോകാതിരുന്നതോ അതോ പോയിറ്റ് മടങ്ങിവന്നതോ ആയ കെട്ടുകളില്‍ നിന്നും കിട്ടിയ ഒരു ചെറിയ ഡബ്ബ കൊണ്ടുവന്നു വെച്ചു owner  No.3. അത് തുറന്ന് ഓരോ പിടി പയറ് ബിജിയെല്ലാവരുടെയും ഇലയില്‍ കൊട്ടി.

     “വേണ്ട. ഞങ്ങള്‍ക്ക് വേറെ വരും.” എന്നായി വിജയേട്ടന്‍.

     ഉള്ളാളെ, ‘എന്നു വരും’ എന്നായി ബിജിയും.

     പെട്ടൊന്നൊരു കാഴ്ച!
    
     ഒരു 'march past'!.
    
     Kitchen ലെ പണ്ടാരികള്‍ ഒന്നിച്ച് മുതലാളികളുടെ counter നടുത്തേക്ക്!.

     ‘എന്താ സമരമോ? ഘൊരാവൊയോ മറ്റോ?’
     ‘അല്ല‘ എല്ലാവരും ഒന്നിച്ച് മുതലാളിയുടെ monitor നു പിറകില്‍ അണിനിരന്നു.

     ‘ഓ... cards. Cards കളിക്കുന്നത് കാണുവാന്‍ വന്നതാ!’ ബിജി ഏന്തി മനസ്സിലാക്കി.

     ഇവിടെ നിന്നും കാണുന്വോള്‍ വളരെ വേഗത്തില്‍ മുതലാളി No.1 cards കള്‍ drag ചെയ്തിടുന്നത് കാണാം.

     ‘ഇവിടെ ആളുകളെ പട്ടിണിക്കിട്ടാണവന്റെ cards കളീ! കഷ്മലന്മാര്‍!!’

      ഇതിനിടയില്‍ ഒരു കൈകൊണ്ട് ഫോണില്‍ order എടുക്കുകയും ചെയ്യുന്നുണ്ട്, നമ്മുടെ മുതലാളി No.1

     “അതേ. ഓണസദ്യയും, പിന്നെന്തു വേണം?

      ആ മുതലാളി  നാണമില്ലാതെ വിളിച്ചു ചോദിക്കുന്നു!

     ‘എവിടുന്നെടുത്തു കൊടുക്കും ഭക്ഷണം.? ഇവിടെ ഇരുന്നവര്‍ക്കില്ല പിന്നെയാ?’
     “സാന്വാറില്ലെ?” വിജയേട്ടന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് ബിജി മനോവിചാരത്തില്‍ നിന്നും ഉണര്‍ന്നു.

      മുഖം കൂര്‍പ്പിച്ച് കളിയില്‍ ശ്രദ്ധിക്കുന്ന മൂന്ന് കുശിനിക്കാര്‍ എന്തോ ശല്യം കേട്ടതു പോലെ ഒന്ന് തിരിഞ്ഞു നോക്കി

   “ആ.... മുതലാളി ജയിക്കറായി. score കണ്ടടാ?"  മറ്റേ ചങ്ങാതിയെ നോക്കി ഒരു കുശിനിക്കാരന്‍ പറഞ്ഞു.
  

     രണ്ടാമതും വിജയേട്ടന്‍ അലറിയപ്പോള്‍ അതാ വരുന്നു ജീന്‍സിട്ട പയ്യന്‍, ഒരു തൂക്കും മൂന്ന് പപ്പടവുമായി....

     പപ്പടം തിന്നാന്‍ ബിജി ആഗ്രഹിച്ചില്ല.

     “ഇത്ര നേരം ഇല്ലാത്ത പപ്പടം ഇപ്പോളെവിടെ നിന്നാ? ഏതെങ്കിലും കച്ചറയില്‍ നിന്നാകണം.”
      വെറുതെ മനോവിചാരം കൊണ്ടു.
     4 division നുള്ള  തൂക്ക് രജനീകാന്ത് style തിരിച്ച് സാന്വാറും പിന്നെ മറ്റേതോ കറുത്ത കറിയും കൂടി ഇലയില്‍ വിളന്വി.

     “Parcel കുറെ പോയി“ എന്ന പഴയ പല്ലവി ഉരുവിടാന്‍ അയാള്‍ വീണ്ടും മറന്നില്ല.

      ഒന്ന് പൊട്ടിച്ചു കൊടുക്കാന്‍ തോന്നി.

     “മണ്ണന്‍.  മല്ലിവെള്ളം ഒഴിക്കുന്വോഴും അവന്റെ കളി കണ്ടില്ലെ?”

     എന്തോ മഹാകാര്യം ചെയ്തതു പോലെ ജീന്‍സിന്റെ പിറകുവശവും, കൂടെ അവനിട്ട ജട്ടിയും കാട്ടി ഇല്ലാത്ത ചന്തിയും കുലുക്കി നടന്നു.

     “മകനേ ഇത് വല്ല street ലോ, ladies hostel നു മുന്‍പിലോ, womens college ന്റെ ഇടവഴിയിലോ  കാട്ടിയാല്‍ നന്ന്! മാലോകര്‍  കാണും. അല്ലാതെ  മണി ചോറുതരാന്‍ വകയില്ലാത്ത ഇവിടെ കാട്ടിയിട്ട് ഒരു കാര്യവുമില്ല.“

     “ജട്ടിമാത്രം കാണിക്കുന്നത് fashion ആയതു നന്നായി. അല്ലെങ്കില്‍ എന്തെല്ലാം കാണേണ്ടി വരുമായിരുന്നു! നാരികള്‍ മാറും നിതംന്വവും കാലും കൈയ്യും കാണിക്കുന്വോള്‍ കാണാന്‍ ആളുണ്ടാകാറുണ്ട്. ഇപ്പോള്‍ ആണിന്റെതിനും ആളുണ്ടോ?“

     മതി. നിര്‍ത്താം. ഈ മല്ലിവെള്ളപ്പരിപാടി നിര്‍ത്താം. അവസാന “ബറ്റി”നെയും ഓടിച്ചിട്ട് പിടിച്ച് വയറ്റിലാക്കി ഒരു ഗ്ലാസ്സ് വെള്ളം തന്നെങ്കിലും ഈ മാരണത്തില്‍ നിന്നും രക്ഷിക്കണേ എന്നുള്ള ഭാവത്തോടെ ദൂരെ ആരെയോ കാത്തിരിക്കുന്നെന്ന പോലെ വിദൂരതയില്‍ നോക്കി നില്‍ക്കുന്ന പരിചാരകനെ  നോക്കി ‘ഒരു ഗ്ലാസ്സ് വെള്ളം കിട്ടുമോ എന്നറിയാന്‍?’ ഒരനക്കവും കാണാഞ്ഞിട്ട് നമ്മുടെ ജീന്‍സിട്ട പയ്യനെ നോക്കി. അയാള്‍ അപ്പോഴും ആ parcel പോയ polythene bag കള്‍ മാറി മാറി പരിശോധിക്കുകയും അതില്‍ നിന്നും mix ആയിപ്പോയതും പൊട്ടിപ്പൊളിഞ്ഞതുമായ പയറുകളും മറ്റ് കറികളും ശേഖരിക്കുകയും മാറ്റി വെക്കുകയുമാണ്!

     “ചോറ് വേണം”

     ഹനീഫ രൂക്ഷമായി വിളിച്ചു പറഞ്ഞു.

     ‘നല്ല രുചിയുണ്ട്! അല്ലെ, വീണ്ടും വീണ്ടും ചോറ് വങ്ങാന്‍?’ ബിജി കഴുത്ത് തിരിച്ച് ഹനീഫയെ നോക്കി മനോധര്‍മ്മം ചെയ്തു.

     ഓണച്ചരമമഞ്ചാം നാള്‍, അഞ്ചാം പേജെഴുതാന്‍ ഇരുന്നപ്പോള്‍ അമൃതാ TV യിലെ പാചക കസര്‍ത്തിനൊടിവിലെ ഉല്പന്നമായ ചെമ്മീന്‍ പൊള്ളിച്ചത് Le-meridien hotel ലെ അഥിതിയായ സായിപ്പിന്,  ഇലയില്‍ ‘this is മീന്‍ പൊള്ളിച്ചത്, this is ചക്കവരട്ടിയത്, this is രസം‘ എന്ന് തൊപ്പിവെച്ച steward പറഞ്ഞ് വിളന്വുന്നതും അതിനനുസരിച്ച് ‘മീന്-പൊ-ല്ലി-ച്ച-, ച-ക-വ-ര-ടി, റ-സ‘, എന്നിങ്ങനെ തിരിച്ച് പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന steward നേയും കൂടെ ഇത് കാണുന്ന ഭാര്യയെയും കണ്ടപ്പോള്‍ ബിജിയോട് അറിയാതെ പറഞ്ഞുപോയി.


     “അല്ല. Red and Pepper Chilly Restaurant കാരാ താന്‍ bakery യില്‍ നിന്നും വാങ്ങേണ്ട (ഉണ്ടാക്കി ബുദ്ധിമുട്ടിയവയല്ല എന്ന് സാരം) ചക്കവരട്ടിയത് എവിടെ? പളമെവിടെ?”


     എന്ന് ഈ എഴുത്തിനിടയിലും‍ ചിന്തിച്ച് രോഷാകുലനായി പോകുന്നു.

     ബിജി തുടര്‍ന്നു.

     “ആ തട്ടെവിടെ?4 തട്ടെവിടെ?“

     'എന്ന് ഇടവിട്ടിടവിട്ട് ഹനീഫ് പറഞ്ഞപ്പോള്‍ കേള്‍ക്കാനാരുണ്ട് Red and Pepper Chilly Restaurant ല്‍?  Restaurant ന്റെ  പേരെടുത്ത് അഞ്ച് owner മാരുടെ കണ്ണിലും എഴുതണം. എന്നാലെ ഇവര്‍ പഠിക്കൂ.'

     “ഉണ്ട കാണാത്തവന്‍ ഉണ്ട കണ്ടാലിങ്ങനെ ഇരിക്കും”

     എന്നും പറഞ്ഞ് ഹനീഫ തന്നെ രണ്ട് table നപ്പുറത്തുള്ള തൂക്കെടുത്ത്4 നടന്ന് നമ്മുടെ table ല്‍ വെച്ചു.

     പിന്നീട് ഓഫീസ്സില്‍, കഥയെഴുതാന്‍ വേണ്ടി ഹനീഫയോട് തന്നെ ഇതിനെ പറ്റി ചോദിച്ചു.  'എടുത്തു കൊണ്ട് വന്ന് തൂക്കില്‍ നിന്നും കോരിയൊഴിച്ചത് എന്തായിരുന്നു?'

     ഹനീഫ മറുപടി പറഞ്ഞു.

     “ഉപ്പേരി. കയപ്പക്ക ഉപ്പേരി”

     “ഇത്ര കറുത്തതോ?’ ബിജി ചോദിച്ചു.

     “അത് കരിഞ്ഞു പോയതാണ്.” ഹനീഫ പറഞ്ഞു.

     “രണ്ടു കൂട്ടം മാത്രം കുറവെന്ന്...”  വിജയേട്ടന്‍ വീണ്ടും ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ...

     “ഇവിടെ കയറുന്നതിനു മുന്‍പെ ഞാന്‍ പറഞ്ഞത് ചെവി കൊള്ളാമായിരുന്നില്ലെ? കൂട്ടത്തില്‍ ഇളയവനായതു കൊണ്ടാണോ നിങ്ങള്‍ കേള്‍ക്കാതിരുന്നത്?” എന്നര്‍ത്ഥത്തില്‍ ബിജി അവരെ നോക്കി.

     “പപ്പടമില്ലെ?”

     ഓണസദ്യ കഴിച്ചതു പോലെ ആക്കണമല്ല്ലോ എന്നോര്‍ത്താകണം വിജയേട്ടന്‍ കിട്ടില്ലെന്നറിഞ്ഞിട്ടും ഇടയ്ക്കിടെ ഇത് ചോദിച്ചോണ്ട് നില്‍ക്കുന്നത്.

     റസ്റ്റോറന്റിന്റെ door തുറന്നിട്ടത് കാരണം മുന്നിലെ step ല്‍ കൂടി പോകുന്നൊരാള്‍ ഇത് കേട്ടിട്ട് തിരിഞ്ഞു നോക്കി.

     ബിജി ഇല മടക്കി കൈ കഴുകാതെ ഇരിക്കുന്ന നേരം വിജയേട്ടന്റെ‍ മുന്‍പിലെ plate ലുള്ള പരിപ്പു കറിയില്‍ തൊട്ടു നക്കി.

     “ഏ. പരിപപ്പല്ലെ?“ ബിജി അല്‍ഭുതപ്പെട്ടു.

     “ഇത് നാരങ്ങാ പുളിശ്ശേരിയാ, നാരങ്ങാ പുളിശ്ശേരി“

     വിജയേട്ടന്‍ തൊള്ളയിലെ ചോറ് ഇറക്കാതെ പറഞ്ഞു.

     ‘ചോറെല്ലാം കഴിച്ചതിനു ശേഷമാണെല്ലോ ദൈവമേ എനിക്ക് നക്കാന്‍ തോന്നിയത്.’      ബിജി വീണ്ടും നക്കുന്വോള്‍ ആത്മഗമേന്നോണം പറഞ്ഞു.

     പുളിശ്ശേരി, പച്ചടി, കിച്ചടി, ഓലന്‍, കാളന്‍, അവിയല്‍.... ബിജി വെറുതെ മനമൊന്ന് update ചെയ്തു.
     ‘എനിക്കറിയാത്ത പേരുകളെത്രയൊ? അതിലേതെങ്കിലൊന്നു വേണ്ടേ? വിജയേട്ടന്‍ പുലന്വുന്ന രണ്ട് കൂട്ടം കറിയൊഴിച്ചുള്ളവ. അതായത് 20 ല്‍ 22 കറികള്‍. അതില്‍ 2 പോയാല്‍ 18 ഇതായിരുന്നു വിജയേട്ടന്റെ പ്രതീക്ഷ’. കൂടെ ഞങ്ങളുടെയും. ബിജി കൈകളിലെ എച്ചില്‍ നോക്കി ദീര്‍ഘനിഷ്വാസം വിട്ടു.

     വിജയേട്ടന്റേതായി അടുത്ത ഊഴം. എഴുന്നേറ്റ് പോയി ചോറിന്റെ പാത്രം എടുത്ത് കൊണ്ട് വന്ന് രണ്ട് പേര്‍ക്കും വിളന്വി. ഇത് കണ്ട് എടുക്കരുത് എന്ന് പറയാനാഞ്ഞെന്ന പോലെ നമ്മുടെ ജീന്‍സ് പയ്യന്‍ തുനിഞ്ഞതാണ്. വിജയേട്ടന്റെ മുഖഭാവം കണ്ടിട്ടാവാം പെട്ടെന്ന് നിരുത്സാഹപ്പെട്ടു.

     അടുത്തത് ഹനീഫയുടെ ഊഴം. വിജയേട്ടന്‍ ഇരുന്നപ്പോള്‍ ഹനീഫ എഴുന്നേറ്റു പറഞ്ഞു.   “കറി വേണ്ടേ?”

     ഹനീഫ നടന്ന് തൂക്കുകള്‍ വെച്ചിടത്ത് എത്തുന്വോഴേക്കും ജീന്‍സിട്ട പയ്യന്‍ തൂക്കെടുത്ത് ഒറ്റ ഓട്ടം വെച്ചു കൊടുത്തു. kitchen നകത്തേക്ക്! പിന്നാലെ പാഞ്ഞ് പിടിച്ചുവാങ്ങിയ തൂക്കെടുത്ത് വിജയശ്രീലാളിയായി വിജയേട്ടന് സാന്വാര്‍ വിളന്വിക്കൊടുത്തു. വെള്ളം ഒഴിച്ചു നീട്ടിയ സാന്വാറിപ്പോള്‍ പാത്രത്തിന്റെ അടിഭാഗം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് മുഴുവന്‍ രണ്ട് ഇലയിലെ ചോറിലും വിളന്വി തിരിച്ച് വന്ന് ഇരുന്ന് ഉണ്ണാന്‍ തുടങ്ങി ഹനീഫ.

     ഇതിനിടയില്‍ കടയിലേക്ക് കയറി വന്ന ഒരാള്‍.

     “ബിരിയാണിയുണ്ടോ?”

     എന്ന് ചോദിച്ചു. ഇത് കേട്ടിട്ടും കേള്‍ക്കാത്തുപോലെ computer ന്റെ keyboard ല്‍ നോക്കി എന്തോ ആനക്കര്യം ചെയ്യുന്നത് പോലെ cards കളിക്കുന്ന മുതലാളി പയ്യനും അവന്റെ പിറകില്‍ നില്‍ക്കുന്ന കുറെ പിണയാളരും അങ്ങിനെ ഒരാള്‍ വന്നതായി ഗൌനിച്ചെതേയില്ല.

     വിജയേട്ടന്‍ ഇപ്പോള്‍ നോക്കുന്നത് ആ parcel ലിലേക്കാണ്!. അതറിഞ്ഞിട്ടെന്നപോലെ മുഴുവന്‍ സാധനങ്ങളും പെറുക്കി വസ്ത്രത്തില്‍ അടക്കിപ്പിടിച്ച്  മുതലാളി പയ്യന്‍ kitchen നിലേക്ക് ഓടി. തന്റെ വസ്ത്രത്തില്‍ വൃത്തികേടാകുന്നുവെന്ന ചിന്തയേ ഇല്ല. തിരിച്ചു വന്ന് ബാക്കിയായ ഒരു കെട്ട് എടുക്കുന്നതിനു മുന്‍പ് വിജയേട്ടന്‍ അത് കൈക്കലാക്കി കഴിഞ്ഞിരുന്നു. ആ ഒരു polithyne bag മായി തിരിച്ച് വന്ന് seat ല്‍ ഇരുന്നു.

     “അയ്യേ. അന്വിപ്പോയി.” വിജയേട്ടന്‍ മുതലാളിപ്പയ്യനെ നോക്കി കൊഞ്ഞനം കുത്തി.

     Bag ലേക്ക് കൈയ്യിട്ട് വലിച്ചപ്പോള്‍ കിട്ടയത് ഒരു പപ്പടം.

     ഒരെറ്റകടിയില്‍ അത് മുഴുവനകത്താക്കി ബിജിയെ നോക്കി ‘നീ ഒരു മണ്ടന്‍’ എന്നര്‍ത്ഥത്തില്‍ ചിരിച്ചു.

     “ഓ ഇങ്ങനെയെങ്കില്‍ ഇല മടക്കണ്ടായിരുന്നു. വെറുതെ വയറിന്റെ ബാക്കി ഭാഗം 3 ഗ്ലാസ്സ് വെള്ളം കൊണ്ട് നിറച്ചു.” ബിജി സ്വയം ശപിച്ചു.

       ‘ഒരു തെരുവിന്റെ കഥ’യിലെ പട്ടിയുടെ കൂടെ ഭക്ഷണത്തിനു വേണ്ടി കുപ്പകള്‍ പരതി, എന്തെങ്കിലും ഭക്ഷണം കിട്ടിയാല്‍ അല്പം മാറിയിരുന്ന് വീതിച്ചെടുക്കുന്ന തെണ്ടിയും പട്ടിയും പോലെയാണ് ജീന്‍സിട്ട പയ്യന്‍ kitchen ല്‍ നിന്നും മറ്റൊരു പൊതിക്കെട്ടുമായി വന്നത്! അത് ഒരു table ല്‍ വെച്ച് കെട്ടഴിച്ച് പരതി. അതില്‍ നിന്നും കിട്ടിയ ഒരു ചെറിയ plastic ഡബ്ബയുമായി വന്നു. അതു തന്റെ കറുത്ത കൈകളാല്‍  തുറക്കുന്വോള്‍ ഏതോ ആമാടപ്പെട്ടി തുറക്കുന്വോള്‍ അനുഭവിക്കുന്ന ശ്രദ്ധയോ, വേധനയോ അയാള്‍ അനുഭവിക്കുന്നതായി തന്റെ മീശയില്ലാചുണ്ടില്‍ വിടരുന്ന വക്രതയിലൂടെ ഞങ്ങള്‍ക്ക് മനസ്സിലായി.
     “ഓ. പായസം.”   തുറന്ന് വെച്ച പാത്രം ഏന്തി നോക്കി ബിജി പറഞ്ഞു.
    
     “ഒന്നേയുള്ളോ?“ വിജയേട്ടന്‍ ചോദിച്ചു.

     ഇത് കേട്ടതു കൊണ്ടാകാം പയ്യന്‍ kitchen ലേക്ക് മറ്റൊന്ന് തപ്പാന്‍ ഓടിയത്.

     ഹനീഫയുടെയും വിജയേട്ടന്റെയും നടുവിലാണ് പായസം വെച്ചതെങ്കിലും ഒരു കള്ളച്ചിരിയോടെ അതെടുത്ത് രണ്ട് ഭാഗവും നോക്കി ഒറ്റ വലിക്ക് അകത്താക്കി വിജയേട്ടന്‍. കള്ളച്ചിരി ഒരു പൊട്ടിച്ചിരിയായതും വായില്‍ നിന്നും നാലു പാടും പായസം തെറിച്ചതും ഒന്നിച്ചായിരുന്നു.

     ബിജിയുടെയും ഹനീഫയുടെയും മുഖത്തും, ഇലയിലും, table ലിലും, നിലത്തും ഒരു art ചിത്രം കണക്കെ പാല്‍ പായസത്തിലെ ചോറും പാലും നിലകൊണ്ടു.

     തുപ്പിപ്പോയ പായസത്തെ ഓര്‍ത്ത് ഭീമനെ കൊല്ലാനിറങ്ങിയ ബകനെ പോലെ വിജയേട്ടന്‍ അലറി.

     “പായസം”

     ഇന്നെഴുതി അവസാനിപ്പിച്ചില്ലെങ്കില്‍ ഭാര്യ എന്നെ കൊല്ലുമെന്നുറപ്പ്!

     ബിജി ഉറങ്ങുന്ന ഭാര്യയെ നോക്കി വേവലാതിപ്പെട്ടു.

     കുന്തിച്ചിരുന്ന്, പാതിരാത്രിക്കെങ്കിലും മുഴുമിപ്പിക്കാന്‍ ശ്രമിക്കുന്വോള്‍ യഥാര്‍ത്ഥ്യം എഴുതണോ പച്ചകള്ളം എഴുതണോ എന്നായി മനം! സത്യം എഴുതിയാല്‍ അവള്‍ക്ക് ദുഃഖം വന്ന് കരഞ്ഞാലോ?

     സീരിയലിലെ ചെറിയ ദുഃഖം പോലും മാസങ്ങളോ‍ളം മനസ്സിലിട്ട് നടക്കുന്ന അവളോട് ഞങ്ങള്‍ക്ക് ഭക്ഷണം തന്നതിന്ന് ഒരാഴ്ചയായി ജയിലില്‍ കഴിയുകയാണ് വിജയേട്ടനെന്ന് ഞാനെങ്ങനെ എഴുതും?

     ഒന്നും മറച്ചുവെക്കാത്തവനായ നല്ലവനില്‍ നല്ലവനായ ഒരു ഭര്‍ത്താവാണ് എന്നതുകൊണ്ട് എഴുതാതിരിക്കാനും വയ്യ! ഹോ ദൈവമേ എന്തെന്തു പരീക്ഷണങ്ങള്‍!

     പിന്നിലേക്ക് തിരിഞ്ഞുനോക്കി ദീര്‍ഘശ്വാസം വിട്ട് ചെരിഞ്ഞു കിടന്നുറങ്ങുന്ന ഭാര്യയെ കണ്ടപ്പോള്‍ പേന അറിയാതെ താഴെ വീണു! കഥയെഴുതാന്‍ ഒരിക്കെലും പ്രേരണ നല്‍കാറില്ലെങ്കിലും ദിവസേന എഴുതിയത് വായിക്കാന്‍ കാട്ടുന്ന അത്ഭുതം. അതില്‍ നിന്നാണ് തനിക്ക് പ്രചോദനം കിട്ടിയത്. അവള്‍ തന്ന പ്രചോദനം പക്ഷെ ഇപ്പോള്‍ പ്രകോപനമാകുമെന്നാണ് തോന്നുന്നത്! അരികെലവളുടെ മണം പിടിച്ചു നിന്നു!

     “മതി പിന്നെയെഴുതാം. “

     ഈ കിടപ്പ് കണ്ട് അധികനേരം പിടിച്ചുനില്‍ക്കാ‍നാകില്ലെന്ന് കണ്ട് അരികെ പറ്റിച്ചേര്‍ന്ന് കിടന്നു.

     കിടപ്പറയിലെ നനുത്ത വെളിച്ചം മാത്രം. അതും ഇല്ലാതാക്കിയപ്പോള്‍ മേശമേലുള്ള കഥയെഴുതിയ വെളുത്ത letter pad ലേക്ക് ഇരുട്ട് അരിച്ചു കയറി. A/C യുടെ ജീര്‍ണ്ണിച്ച ശബ്ദം. സമയം ഏന്തി വലിഞ്ഞു നടക്കുന്ന ടക് ടക് ശബ്ദം ഒരു താളാത്മകം നല്‍കി.clock സ്വയം വട്ടം ചുറ്റി തലചുറ്റാതെ മറ്റുള്ളവരെ ചുറ്റിച്ച് യാത്ര തുടര്‍ന്നു. പുലര്‍ക്കാലം ക്ലോക്കില്‍ നിന്നും ഉല്‍ഭവിക്കുന്നുവോ? ആയിരിക്കണം അല്ലാതെ സൂര്യനുദിക്കുന്വോളല്ല നമ്മള്‍ ഉറക്കമുണരുന്നത്. Alarm അടിക്കുംന്വോഴാണ്!.

    പെട്ടെന്ന് മേശപ്പുറത്തുള്ള പേപ്പര്‍ താനെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. ആദ്യം പെന്നിനെ തിന്നു പേപ്പര്‍!തുടര്‍ന്ന് ചുറ്റുമുള്ള സര്‍വ്വതിനേയും. തുടര്‍ന്ന് ബിജിയുടെ മുന്നിലെത്തി. ചോദ്യം ചോദിക്കുന്നതിനു മുന്‍പെ ബിജിയെയും പേപ്പറകത്താക്കി. “ഹോ കഥാപുസ്തകം കാഥികനെ വിഴുങ്ങി!”

     ഭാഗം-
    
     പുതിയ യാത്ര!

     ഒരു ഉറക്കമെഴുന്നേറ്റ ലാഘവത്തോടേ മൂരി നിവര്‍ന്നു. ചുറ്റും നോക്കി.
     'ഇത് എന്റെ room അല്ലല്ലോ? ഓ ബിജിയുടെ room.’

     ഉറങ്ങുന്ന ബിജിയെ നോക്കി.

     ‘ക്ഷമിക്കണം ഞാന്‍ സ്വയം പരിചയപ്പെടുത്താം.ബിജീ,  ഞാന്‍ ബിജി! നീ ഇപ്പോള്‍ ഉറങ്ങുന്ന വെറും പച്ചയായ മനുഷ്യന്‍. കാഥികനോ കഥാപാത്രമോ അല്ല. ഞാന്‍ നീ പടച്ചുവിട്ട കഥാപാത്രം! തൊട്ടപ്പുറത്ത് നിന്റെ ഭാര്യ!

     'ബിജീ നീയാണ് വെറുതെ ഓരോന്ന് എഴുതി ഭൂമിയിലെ ഒരു ജീവിയുടെ സൌര്യം കെടുത്തിയത്. കഥാപാത്രമായ ബിജിക്ക് ആരെയും പേടിക്കാനില്ല. കഥാപാത്രങ്ങള്‍ തീര്‍ത്തും സ്വതന്ത്രരാണ്. നിങ്ങള്‍ എഴുത്തുകാരാണ് ഞങ്ങളുടെ സ്വതന്ത്രവേഴ്ചയെ തടസ്സപ്പെടുത്തുന്നത്. ഇല്ലാത്തതോ ഉള്ളതോ എന്നു പോലും തിരിച്ചറിയാന്‍ കഴിയാത്തത്രയുണ്ട് ഭാവന!

     ഇന്ന് ഇതവസാനിപ്പിക്കണം! യഥാര്‍ത്ഥത്തില്‍ നടന്നത് വായനക്കാരി അറിയണം. അല്ലാതെ നിന്നെ പോലുള്ള ഒരു ഭാവനാജന്യ കഥകളെഴുതുന്നവരുടെ കളിപ്പാവയല്ല ഞാന്‍. സ്വതന്ത്രനായി നടന്ന എന്നെ ഒരു വെള്ളപേപ്പറില്‍ തളച്ചിടുക!

     ഉറങ്ങിക്കിടവരില്‍ ആരെ ഉണര്‍ത്തും. പാതിയെഴുതിവെച്ച ‘ഓണചരിതം അഞ്ചാം നാള്‍’ മൂലം എന്നെ ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ ചുറ്റിക്കുന്ന കാഥികനെയോ? അതോ കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചു എന്നറിയാന്‍ വെന്വള്‍കൊണ്ട വായനക്കാരിയെയോ?

     അന്യന്റെ ഭാര്യയാണെങ്കില്‍ കൂടി ഇവളെന്റെ വായനക്കാരിയാണ്!

     രണ്ടും കല്പിച്ച് അന്യന്റെ ഭാര്യയെ വിളിച്ചുണര്‍ത്തി.

     “അറിയേണ്ടെ കഥയുടെ അന്ത്യം.” ഞാന്‍ ചോദിച്ചു?

      ഭാര്യ ഉറക്കച്ചവടുമായി കണ്ണു തുറന്നെന്നെ കണ്ട് ഞെട്ടി.

     “നിങ്ങള്‍ ആരാണ്? എന്തു വേണം.” ഭാര്യ ചോദിച്ചു.

      “ഞാന്‍ ബിജി. അല്ല ബിജി പടച്ചുണ്ടാക്കിയ ബിജി.” ഞാന്‍ ഉത്തരം പറഞ്ഞു.

      “ഞാന്‍ ബിജിയെ വിളിച്ചുണര്‍ത്തട്ടെ? ഭാര്യ ചോദിച്ചു.”
     “വേണ്ട. ഉണര്‍ത്തിയാല്‍ അയാള്‍ ഇങ്ങനെ പറയും. ഇതെന്ത് കൂത്ത്! കഥാപാത്രം തന്നെ വന്ന് കഥപറയാന്‍ തുടങ്ങിയാല്‍ പിന്നെ ഈ കാഥികന്മാരെല്ലാം പിച്ചയെടുക്കേണ്ടി വരുമല്ലോ?

     “എന്നാല്‍ കഥ തുടങ്ങട്ടെ. എവിടെയാ നിര്‍ത്തിയത്?“ ഞാന്‍ ചോദിച്ചു. കൃത്യമായി ഓര്‍മ്മിച്ച വായനക്കാരി ‘കോമ’യോടെ നിര്‍ത്തിയ ഭാഗം പറഞ്ഞു. “പാല്‍ പായസം വായില്‍ നിന്നും തെറിച്ചു വീണ ഭാഗം”

     “അടപ്പായസമായിരുന്നു! കാഥികന്‍ കള്ളം പറഞ്ഞതാണ്!” ഞാന്‍ പറഞ്ഞു.

     “ഹബ്ബടാ കള്ളാ” എന്ന് പറഞ്ഞ് നുള്ളാനാഞ്ഞ ഭാര്യയെ ഞാന്‍ വിലക്കി.  “ഉണരും”

     ഇത് ശരിവെച്ച ഭാര്യ ഒന്നനങ്ങിയിരുന്ന് കാത് കൂര്‍പ്പിച്ചു.

     പായസം കുടിച്ച് തുപ്പിപോയത് സത്യം. പക്ഷെ അത് വിജയേട്ടനല്ല! നിങ്ങളുടെ സ്വന്തം ഭര്‍ത്താവ്!

     അതിനിടയില്‍ ഇവരുടെ തന്നെ ഒരു ‘ബാര്‍വാല’ ഓടിക്കിതച്ച് കടയുടെ ഉള്ളിലേക്ക് വന്നു. വിയര്‍പ്പില്‍ കുളിച്ച അയാ‍ള്‍ ആ കയ്യാലെ ബാക്കി വന്ന ഒരു parcel കൊണ്ടുവന്നു വെച്ചു. ഇത് കണ്ട ജീന്‍സിട്ട പയ്യന്റെ മുഖത്ത് ബള്‍ബ് കത്തി!

     എവിടെ parcel  ഉണ്ടോ അത് തപ്പലായിരുന്നു അയാളുടെ മുഖ്യ പരിപാടി. ചാടിപ്പിടിച്ച് കെട്ടഴിച്ച് അതില്‍ നിന്നും അയാള്‍ ഓരോ ഡപ്പ വീതം തുറക്കാന്‍ തുടങ്ങി. അവസാനം പായസം കണ്ടുപിടിച്ചു.

     തുളുന്വിമറിഞ്ഞ ആ ഡന്വയുമായി kitchen നകത്ത് പോകുന്വോള്‍  പായസം ഒലിച്ചിറങ്ങി floor നെ നനച്ചു. തിരികെ അത് മറ്റൊരു ഡന്വയിലാക്കി അയാള്‍  എന്റെ മുന്നില്‍ വെച്ചു. ഞാന്‍ അതൊന്ന് ഏന്തി വലിഞ്ഞു നോക്കി. ഒരു സംശയദൃഷ്ടിയോടെ ഹനീഫയുടെ മുന്‍പിലേക്ക് തള്ളി.

     “ഹനീഫ് ഇത് നിങ്ങള്‍ക്കുള്ളതാണ്” ഞാന്‍‍ പറഞ്ഞു.

     “നിങ്ങള്‍ വന്ന് കയയിയതു മുതല്‍ എല്ലാം സംശയത്തോടെ നോക്കുന്നത് കൊണ്ടാണ് ഒന്നും തിന്നാന്‍ കഴിയാത്തത്”

     ഹനീഫ് ഇതും പറഞ്ഞ് ഒറ്റവലിക്ക് അത് അകത്താക്കി!

     അകത്തായതും പുറത്താക്കിയതും ഒരു മിച്ചായിരുന്നു. അയാള്‍ ഒരു തുപ്പ് വെച്ചു കൊടുത്തു.

     “ഇതെന്താടോ അച്ചാര്‍ അവിയല്‍ പായസമോ?”  ഇതും പറഞ്ഞ് എഴുന്നേറ്റ ഹനീഫ് നേരെ ജീന്‍സിട്ട പായ്യന്റെ മുന്നില്‍ വന്നു ചോദിച്ചു. “പായസം വേറെയില്ലെ?”

     കുപ്പത്തൊട്ടിയിലെ പൂച്ചയുടെ തലയില്‍ കുപ്പ കൊണ്ടിട്ടാല്‍ ഞെട്ടി പുറത്തേക്ക് ചാടി ദൂരെ മാറി നിന്ന് നോക്കുന്നതു പോലെ ജീന്‍സിട്ട പയ്യന്‍ കൈയ്യിലുള്ള പാര്‍സല്‍ വിടാതെദൂരെ മാറി നിന്ന് ഹനീഫയെ നോക്കി. കൈ മുഴുവന്‍ ആ parcel ലിനകത്തും നോട്ടം  ഹനീഫയുടെ മുഖത്തും ആയിരുന്നു.

     “പായസം വേറെയില്ലെ? ഇലയില്‍ ഒഴിച്ചു കുടിക്കാന്‍ വേണ്ട. ഒന്ന് രുചി നോക്കാനെങ്കിലും, ഈ ഓണത്തിന്” ഹനീഫ് ആവര്‍ത്തിച്ചു.

     “അതു പിന്നെ, സംഭവം തീര്‍ന്നു പോയി.”

     ഇത് പറഞ്ഞതും കൈ ജീന്‍സ് വാലയുടെ മുഖത്ത് “പഠോ” എന്ന് പതിഞ്ഞു.

     അടിച്ചത് ഞാന്‍ തന്നെയോ എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി ഹനീഫ് കൈകളിലേക്ക് നോക്കി.

     “ഇല്ല. ഞാന്‍ അടിച്ചില്ല. പിന്നെ അടിച്ചതാര്?”

     പിറകില്‍ വന്ന്  പൊട്ടിച്ചു കൊടുത്തത് ഞാനായിരുന്നു. എന്റെ എച്ചില്‍ കൈകൊണ്ട് തന്നെ കിട്ടി. ഇത്ര നേരം പരതികൊണ്ടിരുന്ന തുറന്നുവെച്ച parcel പാത്രങ്ങളിള്‍ ജീന്‍സിട്ട പയ്യന്‍ മുഖം കുത്തി വീണു.

     സംഭവം അടിയിലേക്ക് നീങ്ങുന്നത് കണ്ട് ഹനീഫ എന്നെ പിടിക്കാന്‍ വന്നു. കുതറിമാറി വീണ്ടും ഒന്ന് കൊടുക്കാനാഞ്ഞപ്പോള്‍ ഹനീഫ് പിന്നില്‍ കൂടി ആമപൂട്ട് കണക്കെ ഒരെറ്റ പിടുത്തം. ‘ഹനീഫ കഴിച്ച മോട്ടാ ചാവലിന്റെ ഒരു ശക്തിയേ!’ ഞാന്‍ കീഴടങ്ങിക്കൊണ്ട് ചിന്തിച്ചു.

     ഇതൊക്കെ നടക്കുന്വോള്‍ വിജയേട്ടന്‍ അവസാന ചോറ് ആ വലിയ പാത്രത്തില്‍ നിന്നും വടിച്ചെടുക്കുകയായിരുന്നു.

     ദൂരെ മുതലാളി പയ്യന്‍ പിറകിലുള്ള ശിങ്കിടികള്‍ ഒന്നാകെ കൂവി.

     “ഹെ..................മുതലാളി game ജയിച്ചെ ”

     ഇവിടെ നടക്കുന്ന പുകിലിലേക്ക് ഒന്ന് നോക്കി. ഇത് ഇവിടെ സ്ഥിരമാണെന്ന മട്ടില്‍ വീണ്ടും 8 കണ്ണുകള്‍ monitor ലേക്കെന്നെ തിരിഞ്ഞു.

     clock ല്‍ രണ്ടടിച്ചു. രണ്ട് മണിക്കാണ് ഭക്ഷണം ഇല്ലാത്തത് എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

     വിജയേട്ടന്‍ നീണ്ട് ഒരു കോട്ട് വാ ഇട്ടു. എന്തോ ഇതിനിടയില്‍ പറയാന്‍ ആഞ്ഞു. കോട്ടുവായും സംസാരവും കുഴഞ്ഞ് മറ്റെന്തോ ശബ്ദം പുറത്ത് വന്നു.

     ഇതിനിടയില്‍ table ല്‍ നിന്നും മുഖമുയര്‍ത്തി പൊട്ടിയ പാത്രത്തിലെ പായസവും അച്ചാറും വടിച്ചെടുക്കുകയായിരുന്നു അടികൊണ്ട പയ്യന്‍. മുഖത്ത് നിന്ന് വടിച്ച് അതും ഒരു ഡന്വയിലാക്കാന്‍ തുടങ്ങി. ‘പുതിയ ഒരു വിന്വവമാക്കി കൊടുക്കാനായിരിക്കും.’ ഇതിനിടയില്‍ മറ്റേ കൈകൊണ്ട് അടിയില്‍ പരന്നു പോയ പാത്രങ്ങള്‍ നേരെയാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

     kitchen ല്‍ നിന്നും ആദ്യം നമ്മോട് സംസാരിച്ച കട്ടി മീശക്കാരന്‍ പച്ചക്കുപ്പായക്കാരന്‍  “സാരമില്ല. പോട്ടെ” എന്ന് പറഞ്ഞു വന്നു.

     കൈ കഴുകാന്‍ ഞാന്‍ wash room ലേക്ക് പോയപ്പോള്‍ ചില തീരുമാ‍നങ്ങള്‍ എടുത്തിരുന്നു.

     cash counter. ഒരു പണിയും ചെയ്യാതെ (‘അങ്ങിനെ പറയാന്‍ പറ്റില്ല. cards പിന്നെ ആര്‍ കളിക്കുന്നു?‘) കളിച്ചുകൊണ്ടിരിക്കുന്ന മുതലാളി പയ്യനും സ്തുതി പാഠകരായ കുശിനിക്കാരും!

      ‘പുതിയാപ്ല’യെ പോലെ മൊഞ്ചുള്ള owner യോട് ചോദിച്ചു.

     “എത്രയാ?”

     “25/-“

      അവന്റെ ചെകിടക്കുറ്റിക്ക് നോക്കി ഞാനൊന്ന് കൊടുത്തു. കണ്ണടയടക്കം ഉയര്‍ന്ന് chair ല്‍ നിന്നും മാവേലി താണതു പോലെ cash counter ലെ chair നടിയിലേക്ക് അയള്‍ താണു പോയി.പിറകില്‍ നില്‍ക്കുന്ന കുശിനിക്കാരും ബാക്കി വന്ന മൂന്ന് owner മാരും സ്ഥിതി മോശമാകുന്നത് കണ്ട് കൈയ്യില്‍ ഉണ്ടായിരുന്ന തൂക്ക്മായി റോഡിലേക്ക് ഇറങ്ങി നിന്നു.

     ഇതിനിടയില്‍ വീണ്ടും ഹനീഫയുടെ ആമപൂട്ട്.

     “അവന് 25/- വേണം പോലും! ഞാന്‍ തരടാ. ഇരുപത്തഞ്ചാക്കണ്ട 250 തരാടാ. വാടാ എഴുന്നേല്‍ക്ക്”.   കിടക്കുന്നവനെ പിടിച്ചെഴുന്നേല്‍ക്കാതെ എങ്ങിനെ അടിക്കും? കുഴിയിലേക്ക് നോക്കുന്നതു പോലെ നോക്കി.‍

     വീണവനെ അടിക്കരുതെന്ന ഗുരു വചനം ഓര്‍മ്മ വന്നു.

     “നല്ലോര് നാളായിട്ട് കറിയുമില്ല, ഉപ്പേരിയുമില്ല, പായസവുമില്ല. എന്നിട്ടും 25/- വേണം പോലും.”
    
     ദേഷ്യം തീരാതെ ഞാന്‍ പറഞ്ഞു.
    “ഓണത്തിന് എല്ലാ കടയിലും 25/- ആ”

     കുഴിയില്‍ നിന്നുള്ള ഗദ്ഗദം!

      ഏന്തി നോക്കുന്വോള്‍ അതാ നമ്മുടെ സുന്ദരകുട്ടപ്പന്‍ ആനകളിക്കുന്നതു പോലെ തറയിലൂടെ രക്ഷപ്പെടാന്‍ നോക്കുന്നു. ചുണ്ടില്‍ ചോരപൊടിഞ്ഞത് തുടച്ച് pants ലേക്ക് ആക്കുന്നുമുണ്ട്.

     എന്നെ നോക്കുന്നതിനിടയിലും‍ പയ്യന്‍ തറയില്‍ പോയ കണ്ണട തപ്പുന്നുമുണ്ട്.
    
     ‘നിലത്തു നോക്കി കണ്ണട തപ്പിയാല്‍ അടി വീണ്ടും വീണാലോ?’ എന്നു കരുതിക്കാണും.

     രണ്ട് കറി മാത്രം കുറവാണെന്ന് പറഞ്ഞ് ഞങ്ങളെ ക്ഷണിച്ചിരുത്തിയ പച്ച shirt കാരന്‍ അല്പം ദൂരെ മാറി നിന്ന് നടുവൊന്ന് വളച്ച് ഇടതു കൈകൊണ്ട് വെള്ള collar കൂട്ടിപിടിച്ച്,

     “സാറന്മാര്‍ എനിയും കുഴപ്പം കാട്ടിയാല്‍ ഞങ്ങള്‍ക്ക് പോലീസിനെ വിളിക്കേണ്ടി വരും.”

     “അതേടാ, വിളിക്കടാ പോലീസിനെ?”

     ഞാന്‍ ഗര്‍ജ്ജിച്ചു കൊണ്ട് ഹനീഫയെ തള്ളിമാറ്റി പച്ചകുപ്പായക്കാരനെ തൂക്കിയെടുത്ത് kitchen ലേക്ക് നടന്നു.

   “രണ്ട് കറിമാത്രം കുറവാണല്ലെ? ബാക്കി 18 കറികളെവിടെ?”

     ഭീമസേനന്‍ ദുശ്ശാസനെ തൂക്കിയെടുത്തതു പോലെ പച്ചക്കുപ്പായക്കാരനെ തൂക്കി Kitchen ലെ വലിയ വലിയ പാത്രങ്ങള്‍ തിരയുന്വോല്‍  പച്ചകുപ്പായക്കാരന്‍‍ ‍ താഴെവീഴുമോ എന്ന് കരുതി വിറക്കുന്നുണ്ടായിരുന്നു.

     “പിടച്ചു കളിക്കല്ലടാ?” ഞാന്‍ പറഞ്ഞു. “മല്ലിയില്‍ വെള്ളമൊഴിച്ചുണ്ടാക്കുന്ന നിന്റെ സാന്വാര്‍ പാത്രമെവിടെ?”

     പണ്ടാരികള്‍ ഒതുങ്ങി സാന്വാര്‍ പാത്രം കാണിച്ചു തന്നു. ആള്‍ രൂപത്തിലുള്ള ആ പാത്രത്തിലെ കഴുകാനൊഴിച്ചവെള്ളത്തിലേക്ക് പച്ചക്കുപ്പായക്കാരനെ വലിച്ചെറിഞ്ഞു.‍ തലയും കുത്തി ‘പഥോ’ എന്ന് പാത്രത്തിലേക്ക്.
     ആ ഏറില്‍ തെറിച്ച വെള്ളം എന്നെ പിടിക്കാന്‍ വന്ന ഹനീഫയുടെയും വിജയേട്ടന്റെയും മുഖത്തേക്ക് പതിച്ചു.

     ഒച്ചയും ബഹളവും കാരണം പുറത്ത് ആളുകള്‍ തടിച്ചു കൂടിക്കൊണ്ടിരുന്നു.

     “തിരിഞ്ഞു നോക്കിയ ഞാന്‍ cash counter ലെ പയ്യന്‍ police നെ വിളിക്കുന്നതാണ് കണ്ടത്.”

     ഞാന്‍ വരുന്നത് കണ്ട് ഫോണും വലിച്ചെറിഞ്ഞ് വെളിയിലേക്കോടുന്നതിനിടയില്‍,
“ശൂര്‍ത്താ തായല്‍, ഹിന്നി വാജിദ് മുശ്കില്‍, സൂറ സൂറ..” എന്ന് മലന്വാറി അറന്വിയില്‍ പറയുന്നതും കേട്ടു.

     തുടര്‍ന്ന് monitor റും ഫോണും സാന്വാര്‍ പാത്രത്തിലെ മനുഷ്യന്റെ കൂടേ സന്വാര്‍ പാത്രത്തില്‍ എത്താന്‍‍ ഏറെ നേരം വേണ്ടി വന്നില്ല.

     പോലീസ് ജീപ്പില്‍ വളരെ മാന്യതയോടെ കയറുന്വോള്‍ ഇത്ര നേരം violent ആയ ഞാനാണോ അതെന്ന് എനിക്ക് തന്നെ സംശയം തോന്നി.

     ഒരു പൂച്ചയെ പോലെ ജീപ്പിനകത്തേക്ക്?

      ഈ 49 ആം ഓണസദ്യയെന്ന പേരിലറിയപ്പെട്ട ഈ ഭക്ഷണത്തിന് മുകളില്‍ ഇനി കുന്വൂസും മജ്ബൂസും നിറയുമല്ലോ എന്നോര്‍ത്തപ്പോള്‍ അടക്കിയ കരച്ചല്‍ വിതുന്വലിലായി.

ഭാഗം-

      കണ്ണു തുടച്ച് ബിജി ഇരുട്ടിലേക്കും അവിടെ നിന്ന് പേപ്പറിലേക്കും തിരിച്ചുപോകുന്നതുപോലെ ഭാര്യയ്ക്ക് തോന്നി.
    
     ‍ അപ്പോള്‍ ‍ ‘കാഥികന്‍’ ആരുടെയോ സംസാരം കേട്ട് ഞെട്ടിയുണര്‍ന്നു.

     കിടക്കയില്‍ ഇരുന്നുകൊണ്ട് ‍ ആര് എന്തോ പറയുന്നത് കേള്‍ക്കുന്നതിന് മറുപടിയെന്നോണം തലയാട്ടുകയും ഇടയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നവളെ പോലെ തോന്നിച്ച ഭാര്യയെ തട്ടിവിളിച്ചു.

     “അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങള്‍!” “അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങള്‍!”  എന്ന് പറഞ്ഞ് അവള്‍ വീണ്ടും കിടക്കയിലേക്ക് വീണു.

     “ഏ...ഭാര്യക്ക് വട്ടായോ?” എന്ന് ചിന്തിച്ച് പുറത്തേക്ക് ജനാലയില്‍ കൂടി നോക്കിയപ്പോള്‍ നേരം പരപരാ വെളുക്കാന്‍ തുടങ്ങിയിരിക്കുന്നു.  വേനല്‍കാലത്ത് പകല്‍ കൂടുതലായതു കൊണ്ടോ എന്തോ ഇരുളിന്റെ ഘനീഭഭാവം അധികനേരം നീണ്ടുനില്‍ക്കുന്നില്ല.
      പകലിന്റെ കടന്നു കയറ്റം.
      എല്ലാം വെളുത്ത് സത്യങ്ങള്‍ പുറത്ത് വരുന്നു.

     വീണപാടെ കൂര്‍ക്കം വലിയും തുടങ്ങി. മൂക്കില്‍ കയറിട്ട് വലിച്ച് നിര്‍ത്തുന്ന കാളകളെ പോലെ ഇടയ്ക്കവള്‍ break യും ഇടുന്നുണ്ട്.

     ‘എന്തോ സ്വപ്നം കണ്ടതാ’

     ഉറക്കം വരാതെ കണ്ണും തുറന്ന് കുറെ കിടന്നു. ലോകത്തില്‍ ഏറ്റവും സുഖകരമായ ഏര്‍പ്പാട്. പ്രഭാതങ്ങളിലെ മച്ചും നോക്കി മലര്‍ന്ന് കിടക്കല്‍! പിന്നീടെപ്പോഴോ ഉറക്കിന്റെ ഹാലില്‍ കണ്ണ് വഴുതിപോകുന്നതറിഞ്ഞു

     ഭാര്യയുടെ അടുക്കളയിലെ കലാപരിപാടികള്‍ കേട്ടാണ് ഉണര്‍ന്നത്. പ്രഭാതകൃത്യത്തിനു ശേഷം അടുക്കളയിലേക്കൊന്ന് പാളി നോക്കി. നാസ്ത ഉണ്ടാക്കുന്നവള്‍ അര്‍ത്ഥവത്തായി ഒന്ന് നോക്കി. നോട്ടം പിന്നെ ചുണ്ട് കൂട്ടിപ്പിടിച്ചുള്ള ചിരിയായി. തലതുവര്‍ത്തല്‍ നിര്‍ത്തി എന്തോ ഒരല്‍ഭുതം കാണുന്നത് പോലെ ബിജി അവളെ നോക്കി.

     ‘കല്യാണം കഴിഞ്ഞ് 3 വര്‍ഷമായെങ്കിലും പ്രഭാതത്തില്‍ ചിരിച്ചമുഖവുമായി നില്‍ക്കുന്നതായോ പ്രസന്നതയോടേ ജോലികള്‍ ചെയ്യുന്നതായോ കണ്ടിട്ടില്ല. ഇന്നിപ്പോള്‍ എന്തു സംഭവിച്ചു. ഇന്നലത്തെ സ്വപ്നം പണി പറ്റിച്ചോ?’ ബിജി ആലോചിച്ചു.

     Dining table ല്‍ മുഖാമുഖമായി ഇരുന്നപ്പോയും ഭാര്യയുടെ ഭാവം മാറിയില്ല.തുടര്‍ന്നാണ് ആ വിപത്ത് സംഭവിച്ചത്.‍ ‘അയ്യര്‍ ദ ഗ്രേറ്റി’ലെ അയ്യര്‍ പെരുമണ്‍ ദുരന്തത്തില്‍പ്പെട്ട ആളുകളുടെ പേര്‍ പറയുന്നതു പോലെ നിര്‍ത്താതെ കഥയുടെ ബാക്കി പറയാന്‍ തുടങ്ങി. കൂസലില്ലാതെ നിര്‍ത്താതെ ഞാനെഴുതാത്ത കഥയുടെ ബാക്കി പറയുന്വോള്‍ ഇവള്‍ക്കെന്താ ബാ‍ധ കൂടിയോ എന്നു പോലും സംശയിച്ചു.

    പറഞ്ഞു   പറഞ്ഞു  ഇവിടെ വിജയേട്ടനു പകരം കേന്ദ്ര കഥാപാത്രം ഞാനായെന്നു മാത്രം!.

     ഞെട്ടിത്തരിച്ച് കേട്ടു കൊണ്ടിരുന്നപ്പോള്‍ ഇതങ്ങനെ ഇവള്‍ക്കറിയാം എന്നതിലുപരി ബിജിയെ ഞെട്ടിച്ചത് തന്റെ കളവ് കണ്ടുപിടിച്ചതിനാലാണ്!

     ‘തുടരും’ എന്ന് പറഞ്ഞ് അവള്‍ കിച്ചനിലേക്ക് പോയപ്പോള്‍, ഓടിപ്പോയി bedroom ല്‍ നിന്നും കഥയെടുത്തു നോക്കി.

     വീണ്ടും ഞെട്ടി! കഥ മുഴുമിപ്പിച്ചിരിക്കുന്നു!
      ‘ഇതെങ്ങിനെ?’എന്ന് ചിന്തിച്ചുകൊണ്ട് നടന്ന് dining table നടുത്ത് വന്ന് കഥ paper തിരിച്ചും മറിച്ചും നോക്കി.

     ‘ഇത് ഞാനെന്നെ ചെയ്തതാണോ?’ ഇല്ല. ഞാന്‍ മുഴുമിപ്പിച്ചില്ല. എനിക്കുറപ്പുണ്ട്. പിന്നെ ഇത്..? ഇന്നെങ്കിലും മുഴുമിപ്പിക്കണമെന്ന് കുളിക്കുന്വോള്‍ വിചാരിച്ചിരുന്നു!’
     ‘ കൈയ്യക്ഷരം ഭാര്യയുടെതാണ്.

     ‘വായിച്ചു നോക്കി. ഇവളിപ്പോള്‍ പറഞ്ഞതു പോലെ തന്നെ. വള്ളിപുള്ളി വിടാതെ കഥ കഴിഞ്ഞിരിക്കുന്നു. ഞാനെഴുതിയതിലും വെട്ടലും തിരുത്തലും നടത്തിയിരിക്കുന്നു! കൂടുതലും വിജയേട്ടന്റെ ഭാഗം എന്റേതായി മാറ്റിയിരിക്കുന്നു.’

     ഭാര്യ വന്നു. തൊണ്ടയനക്കി. തരിച്ചിരുന്ന് ഭാര്യയെ ബിജിയും നോക്കി. ആ പഴയകള്ളച്ചിരിയോടെ “കഥ... ഞാനങ്ങ് മുഴുമിപ്പിച്ചു...” നീട്ടി അവളങ്ങ് പറഞ്ഞു.

     “ഇന്നലെ ഉറക്കത്തില്‍ ഞാന്‍ വല്ലതും പുലന്വിയോ?” ബിജി ചോദിച്ചു. അങ്ങിനെയെങ്കില്‍ എന്റെ പഴയ പല കള്ളത്തരങ്ങളും ഇവളോട് പറഞ്ഞു പോകുമല്ലോ ദൈവമേ എന്നും ഓര്‍ത്തു.

     കസേര വലിച്ചിട്ടിരുന്ന ഭാര്യ തലയനക്കി, തുടരണ്ടും ആട്ടി. ‘എനിക്ക് പലതും കഴിയും, ഇതൊന്നും ഒരു പ്രശ്നമേയല്ല എന്നര്‍ത്ഥത്തില്‍ ഇരുന്നു. തലവീണ്ടും ആട്ടി ചുണ്ടനക്കാതെ ‘ഞങ്ങള്‍ സ്ത്രീകള്‍ ഇപ്പോള്‍ 50:50 അനുപാതത്തിലാണ് അതൊക്കെ ഓര്‍ക്കുന്നത് നന്ന് എന്ന നിസ്സാരഭാവത്തോടെ ഇരുന്നവളോട്.

     “നീ ഇത് എങ്ങിനെ....?” ബിജിക്കിപ്പോഴും വിശ്വാസം വരുന്നില്ല. “സുമാറടിച്ചതാണെല്ലെ? അല്ലെങ്കില്‍ നിനക്ക്  ചാത്തന്‍ കൂടിയതായിരിക്കും. അല്ലാതെ...”

     “സുമാറുമല്ല. ചാത്തനുമല്ല. സത്യം! ലോക്തത് കഥയെപ്പോഴും സത്യമല്ലായിരി‍ക്കാം. പക്ഷെ കഥാപാത്രങ്ങലെ അപ്പിടി ഉള്‍ട്ടയാക്കുമെന്ന് ഞാനൊരിക്കെലും വിചാരിച്ചില്ല. നാലു ദിവസം എവിടെ പോയെന്നാ പറഞ്ഞത്? അബുദാബിയില്‍ ഒരു പുതിയ ഒരു assignment നോ? മണ്ണാങ്കണ്ട. ജയിലിലായിരുന്നു അല്ലെ?”

     “ഏ...” ബിജിയൊന്നു ഞെട്ടി. തന്റെ കളവുകള്‍ കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് ചമ്മലിന്റെ മുഖം ഒളിപ്പിക്കാന്‍ ബിജി പാടുപെട്ടു.

     “സാരമില്ല. ഇടയ്ക്ക് സങ്കേതം മാറ്റുന്നതു നല്ലതാണ്. ഒരിക്കെലും കഥയെഴുതാത്ത നിങ്ങള്‍ കഥയെഴുതുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ അത് ജീവിതമായിരിക്കും എന്ന് ഞാനൂഹിച്ചിരുന്നു. കൂടാതെ നിങ്ങളുടെ 4 ദിവസത്തെ absent ല്‍ അന്നെനിക്കറിയാമായിരുന്നു എന്തോ പന്തികേടുണ്ടെന്ന്. അതുകൊണ്ടാണ് നിങ്ങളെഴുതിയ ഓരോ പേജും ഞാന്‍ വായിച്ചുകൊണ്ടിരുന്നത്. വായിച്ച് വായിച്ച് ആ കഥാപാത്രങ്ങളില്‍ എന്റെ മനസ്സുടക്കിയിരിക്കണം.”

     ‘നിനക്ക് ചാത്തനെന്നെ.’ ബിജി മനസ്സില്‍ പറഞ്ഞുകൊണ്ട് അവളെ തുറിച്ച് നോക്കി.

     “ഇനി ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കില്ല. ഇന്നലെ രാത്രി നിങ്ങള്‍-അല്ല ബിജിയെന്ന കഥാപാത്രം-പറഞ്ഞതാണിതൊക്കെ.” അവള്‍ പറഞ്ഞു.

     ‘പുളു. കല്ലു വെച്ച പുളു.’ എന്നു പറയാന്‍ ആഞ്ഞു. പക്ഷെ പറഞ്ഞില്ല. “ആ കേള്‍ക്കട്ടെ”, എന്നു മാത്രം ബിജി പറഞ്ഞു.
    
     സംഭവിച്ചത് ഓരോന്നായി നിരത്തുന്വോള്‍ ബിജിയുടെ കണ്ണ് പുറത്തേക്ക് തള്ളിക്കൊണ്ടേയിരുന്നു.
     “പക്ഷെ അയാള്‍ പറഞ്ഞ് തീര്‍ന്നിരുന്നില്ല. നിങ്ങളെ പോലീസ് പിടിച്ചത്ര പറഞ്ഞു.വിജയേട്ടനെയും ഹനീഫയെയും പോലീസ് പിടിച്ചോ എന്ന് നിങ്ങള്‍ പറഞ്ഞില്ല. അപ്പോള്‍ ആരോ എന്നെ വിളിച്ചുണര്‍ത്തി. നിങ്ങളാ‍ണോ?”

     മിഴിച്ചു നോക്കിക്കൊണ്ടിരുന്ന എന്റെ ഭാവം ഭാര്യയില്‍ അയിറ്റപ്പിഴ തോന്നിച്ചോ എന്തോ അവള്‍ ഇങ്ങനെ പറഞ്ഞു നിര്‍ത്തി.

      “ ഒരു കാര്യം ചെയ്യ്. എന്തായാലും ഇപ്പോഴാണ് കഥയ്ക്കൊരു thrill വന്നത്. ഞാന്‍ പറഞ്ഞതും കൂടി ഇതിനിടയിലെവിടെയെങ്കിലും തിരുകികറ്റിക്കോ?  കാഥാപാത്രം ഇറങ്ങി വന്ന് കഥ പറഞ്ഞു, വീണ്ടും paper ലേക്കെന്നെ മടങ്ങിപ്പോയി എന്നൊക്കെ പറയുന്വോള്‍ ഒരു ധര്‍മ്മപുരാണം touch അടിക്കുന്നില്ലെ?

     ഗോവര്‍ദ്ധന്റെ യാത്രകള്‍ എഴുതപ്പെട്ടിരുന്നില്ലെങ്കില്‍ ‘what an idea Saabji‘ എന്നു പറയാമായിരുന്നു. പക്ഷെ ഞാനതുപറയാതെ ഇതു പറഞ്ഞു.

      “ഞാനിപ്പോഴും നീ പറഞ്ഞത് വിശ്വസിച്ചിട്ടില്ല.”
   
     “നിങ്ങള്‍ പഠിച്ചിട്ടില്ലെ, ഒരു കാര്യത്തില്‍ മനസ്സ് മുഴുവനും കേന്ദ്രീകരിച്ച്, കേന്ദ്രീകരിച്ച്  കേന്ദ്രീകരിച്ചാല്‍ നമുക്ക് 6 sense വന്നു ചേരുമെന്ന്!  ഇതിനെ പറ്റി ഒരു ചെറുകഥ കൂടിയില്ലെ? വായിച്ചിട്ടില്ലെ? കല്യാണം കഴിഞ്ഞിട്ടും പ്രണയനൈരാശ്യത്തോടെ ജീവിച്ചവള്‍ക്ക് ഭര്‍ത്താവിലുണ്ടാകുന്ന കുട്ടിയുടെ മുഖത്തിന് കാമുകന്റെ ഛായ! അതിനുള്ള കാമുകിയുടെ ഉത്തരം ഇതായിരുന്നു.  ഭര്‍ത്താവുമായി ഓരോ തവണ കിടക്ക പങ്കിടുന്വോഴും എന്റെ മനസ്സില്‍ കാമുകന്റെ രൂപമായിരുന്നു!”

     “ആ...അതൊക്കെ കഥയിലൊക്കെ നടക്കും. biological ആയി no chance!.”
supporting document ന്റുകള്‍ നിരത്തുകയാണവള്‍! തന്റെ കഥയില്‍ അള്ളുവച്ചവളുടെ supporting document ന്റുകള്‍ ഞാനെങ്ങിനെ സ്വീകരിക്കും?

മൂന്ന് കര്യത്തിലാണ് ബിജിയിന്ന് തകര്‍ന്നത്.

1) ഇത്രയും കാലം എനിക്ക് മാത്രം എഴുതാന്‍ കഴിയും എന്ന് വീന്വിളക്കി നടന്നപ്പോള്‍ ഭാര്യയുടെ കൈയ്യിലും മരുന്നുണ്ടെന്ന് ബോധം സമ്മതിച്ചുകൊടുക്കാന്‍ ബിജിയുടെ പുരുഷമേല്‍ക്കോയ്മ സമ്മതിക്കുന്നില്ല.

2) ഇത്രയും നാള്‍ ഞാനൊരു തുറന്ന പുസ്തകമാണെന്ന് വലിയ വലിയ എഴുത്തുകാര്‍ പറയുന്നത് പോലെ ഇടയ്ക്കിടക്ക് പറയുന്നത് ഇനി പറഞ്ഞാള്‍ ഇവള്‍ വിശ്വസിക്കില്ല.

3) ജയില്‍ വാസം. അത് വേണമെങ്കില്‍ ഞാന്‍ പുതിയതായി എഴുതുന്ന നോവലില്‍ ചേര്‍ക്കാന്‍ അനുഭവത്തിന് വേണ്ടിയാണെന്ന് തട്ടിവിടാം.


     ‘ഇവള്‍ പറഞ്ഞ idea യും നടക്കും’ ബിജി പെട്ടെന്ന് line മാറ്റിപ്പിടിച്ചു. തലയില്‍ വീണ്ടും കൊള്ളിയാന്‍ മിന്നി. നേരത്തെ Restaurant കയറി, ‘ഇവിടെ രണ്ട് കറി മാത്രം കുറവാണെന്ന് പറഞ്ഞപ്പോള്‍’ തെന്നെ ഒരു കഥയ്ക്കുള്ള കോളൊത്തെന്ന് തലയില്‍ ബള്‍ബെരിഞ്ഞിരുന്നു! ‘വേറെവിടെയെങ്കിലും പോവാമെന്ന്’ പറഞ്ഞത് മണ്ടന്മാര്‍ കേള്‍ക്കാതിരുന്നപ്പോള്‍ ഇതൊരു നര്‍മ്മത്തില്‍ ചാലിച്ചെടുക്കാമെന്ന്( വായിക്കുന്നവരുടെ കര്‍മ്മദോഷം!) കണക്കു കൂ‍ട്ടിയിരുന്നു. ‘കഥ’ അല്ല സദ്യ സാവധാനം വളരുന്നു എന്ന്, കറിയില്ല്ലാത്തപ്പോഴും, പായസമില്ലാത്തപ്പോഴും, രസമില്ലാത്തപ്പോഴും മനസ്സിലാക്കിയപ്പോള്‍ ഇതൊരു രസികന്‍ സദ്യ ആകുവെന്ന്  തോ‍ന്നിയിരുന്നു.

     More over അത് ജയിലേക്ക് നീങ്ങിയപ്പോള്‍.....

     comedy, tragedy യിലേക്ക് കൈവിട്ടുപോകുന്നത്....നിന്ന നില്‍പ്പില്‍  കാലിലെ മണ്ണ് ഒലിച്ച് പോകുന്നതായി തോന്നിയിരുന്നു.
ലോകത്ത് claasic കള്‍ ഉണ്ടാവുന്നത് ഇങ്ങിനെയാരിക്കുമോ? അനുഭവങ്ങള്‍ തടവറയിലേക്കാണെങ്കില്‍ പോലും പോയി നേടിയെടുത്തിരുന്നോ ലോകം കണ്ട മഹാരധന്മാര്‍? ആവോ? എങ്കില്‍ ഭ്രാന്തിനെ പറ്റിയെഴുതണമെങ്കില്‍ ഭ്രാന്താശുപത്രി അനുഭവം....

     “യ്യോ” വേണ്ട.

എങ്കിലും ജയിലില്‍ കിടക്കുക‍. അതും ജയില്‍പുള്ളികളോടൊപ്പം....കുടുംന്വത്തില്‍ പിറന്നവര്‍ക്ക്... ???

     ആരും ഒരിക്കെലും വായിക്കാത്ത ‘claasic' ക്കുകള്‍ക്ക് വേണ്ടിയാണെങ്കില്‍ കൂടി.

      ഈ പഹയിച്ചിയാണ് എല്ലാ കാരണങ്ങള്‍ക്കും കാരണം. എടീ..എല്ലാം വിജയേട്ടന്റെ തലയില്‍ കെട്ടിവെച്ച് നല്ലപിള്ള ചമയാന്‍ നോക്കിയ എന്നെ...’

     എപ്പോഴും കാഥികന്‍ നല്ല പോലീസായിരിക്കും. വേധനയിലും, വേധനിപ്പിക്കലിലും ഞാനൊന്നു മറിഞ്ഞില്ലെ രാമനാരായണാ...എന്നൊരിരിപ്പ്.

  “രണ്ട് കറിയുടെ കമ്മി... ബാക്കിയെല്ലാം ഉണ്ട്,” ഭാര്യ അകത്തു നിന്നും വിളിച്ചു പറഞ്ഞു.  “അതെ ഉച്ചയ്ക്കെത്തെ menu പറയുകയായിരുന്നു,” അവള്‍ വിടുന്ന ലക്ഷണമില്ല.

     ‘ഇതിനെ എങ്ങിനെ ഇനി twist ചെയ്യും,’ ബിജി ഒരാവര്‍ത്തി ആലോചിച്ചു.
 രണ്ടാവര്‍ത്തി....

    പിന്നെ ആലോചിച്ചിക്കാന്‍ തന്റെ brain നും ഇടം കൊടുത്തില്ല. ബിജി വീണ്ടും പെന്നും പേപ്പറും കൈയ്യിലെടുത്ത് കണ്ണടച്ച് നെഞ്ഞില്‍ വെച്ച് ഒരെറ്റ വിളീ. “അമ്മ ത്രേസ്യാ പുണ്യവതീ ശക്തി തരൂ...”
    
     Heading....കൊടുത്തു

     ‘രണ്ട് കറി മാത്രം കുറവാണ്...’



‘വില്യംശെമീര്‍സ്പിയര്‍‘ ഹാ... എത്ര മനോഹരമായ ‘നടക്കാത്ത‘ പദം...

ആദ്യ ഭാഗം

അങ്ങിനെ തിരുവോണം വന്നെത്തി!

     വിജയേട്ടന്‍ വന്ന് photocopy machine പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ monitor ല്‍ നിന്നും മുഖമുയര്‍ത്തി ബിജി വിളിച്ചു പറഞ്ഞു. “ നാളെ ഓണമാണ് കേട്ടോ”. മുഖം തിരിച്ച് വെളുക്കനെ ചിരിച്ച് machine ന്റെ പ്രവര്‍ത്തനം കഴിച്ച് വന്ന വിജയേട്ടന്‍ മറുപടി പറഞ്ഞു. “അതേ, ഓണം കേരളീയരുടെ എല്ലാവരുടെയും ആഘോഷമാണ്”.

     ഇത് പറയുന്വോള്‍ കഴുത്ത് കേന്ദ്രമാക്കി ബിജിയെ ആരമാക്കിക്കൊണ്ടൊരു വൃത്തം വരയാന്‍ വിജയേട്ടന്‍ മറന്നില്ല. ഈ മറുപടി പ്രതീക്ഷിക്കാതിരുന്ന ബിജി വാക്കുകള്‍ തപ്പിത്തടഞ്ഞു.“അതെ ബൂലോഗം ക ഏക് ത്വൊഹാര്‍ ഹെ ഓണം, അത് ജാതി മതങ്ങള്‍ക്ക്‌ അതീതമായി കേരളീയര്‍...”എന്ന് തുടങ്ങുന്വേയേക്കും...

     “അതെ അത് തന്നെയാ ഞാനും പറഞ്ഞത്, ഇവിടെ x'mass ഉം ബക്രീദും പലവട്ടം കഴിഞ്ഞു പോയിട്ടുണ്ട് അന്നേരം ആര്‍ക്കും ഈ ചോദ്യങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലൊ?” വിജയേട്ടന്‍ തന്റെ സ്വതസിദ്ധമായ-വലത്തെ കാലില്‍ ഊന്നി മറ്റെ കാല്‍ തെക്കെ ഭാഗത്തെക്കാക്കല്‍-style ല്‍ ചോദിച്ചു.

     ‘പെട്ടൊ?..’ ബിജി ചിന്തിച്ചു. ഒന്നു കൂടി പിടിച്ചാല്‍ ഇങ്ങ് പോരും. "ആട്ടെ നമുക്കിപ്രാവിശ്യം വീട്ടില്‍ നിന്നുള്ള വിഭവങ്ങള്‍ വെച്ചൊരു സദ്യ ആക്കിയാലോ? ഓരോ ആളുകളുടെയും വീട്ടില്‍ നിന്നും ഓരോ വിഭവം". (എന്നാലും മൂന്നേ ആകുകയുള്ളൂ, അത് പോര. ബിജി ഓര്‍ത്തു.)"അല്ലെങ്കില്‍ വേണ്ട, ഓരോ ആളുകളുടെയും വീട്ടില്‍ നിന്നും രണ്ടാക്കാം."

     (നാളെ ഓണമായത് കൊണ്ട് പായസമുണ്ടാക്കമെന്ന്‍ ഭാര്യ പറഞത് മനസ്സില്‍ കണ്ടുകൊണ്ടും അതിന്റെ കൂടെ പിന്നെ ചോറും കൂടി കൊണ്ട് വന്നാല്‍ രണ്ടാകുമല്ലോ എന്നും കരുതി ബിജി തട്ടിവിട്ടു.)

     കൃസ്ത്യാനിയായ ഞാനും ഭാര്യയും-ഇത്രയും പറഞ്ഞതിലൂടെ-മതമൈത്രിയുടെ ഉത്തമോദാഹരണമാണെന്ന ഭാവത്തോടെ കണ്ണടക്കിടയിലൂടെ വിജയേട്ടനെ നോക്കി. ബിജിയിരിക്കുന്നതിന് ഇടതുവശത്തുള്ള door ല്‍ തട്ടി കണക്കുപ്പിള്ള ഹനീഫ് തന്റെ കറുത്ത് തടിച്ച മുഖത്ത് ഒട്ടിച്ചുവെച്ചുവെന്ന് തോന്നിക്കുന്ന കനം കൂടിയ മീശയ്ക്ക് താഴെ ഒരു ചെറുചിരിവരുത്തി വിജയേട്ടനെ കടന്നു പോകാന്‍ ഭാവിച്ചപ്പോള്‍ ബിജി ഇരുന്ന ഇരുപ്പില്‍ തടഞ്ഞു നിര്‍ത്തി പറഞ്ഞു,“അല്ല ഹനീഫ നാളെ എങ്ങിനെയാ പരിപാടി?”

     ഹനീഫ രണ്ടുപേരെയും മാറി മാറി നോക്കി. പിന്നെ, തികഞ്ഞ-സ്വതസിദ്ധമായ-നിസംഗതയോടെ മിണ്ടാതെ ബിജിയുടെ office table നടുത്ത് wait & see mood ല്‍ നിന്നു.

    “ബിജീ നിങ്ങളും ലീവെടുക്കണം. ഹിന്ദിയില്‍ കുറച്ച് മുന്‍പ് കുറെ പ്രസംഗിച്ചതല്ലേ? കേരളം മാത്രമല്ല ഭൂമിമലയാളം ഒട്ടുക്കും മാവേലിയെ വരവേല്‍ക്കുന്നുവെന്നൊക്കെ?”വിജയേട്ടന്‍ ഈ പറഞ്ഞതിലെ സ്വരവ്യത്യാസം പിടിച്ചെടുത്ത് ഇത് പൊരിയും എന്നുള്ള ചിന്തയില്‍ നിന്നും ബിജി ‘ഞാനും നാളെ ലീവെടുക്കാം’ എന്നു വെറുതെ തട്ടിവിട്ടു.

    ‘നിങ്ങള്‍ അവിയലും സാന്വാറും ഉണ്ടാക്കിയാല്‍ മതി. ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ വരാമെന്നായി’ ബിജി.
     തടിച്ച ചുണ്ടുകളില്‍ കൂടി പുറത്തേക്ക് തള്ളി നില്ക്കുന്ന പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ച് വിജയയേട്ടന്‍ പറഞ്ഞു. "എനിക്കിതൊന്നും ഉണ്ടാക്കാനറിയില്ല.!"

     ഇത് കേട്ട് പൊട്ടിചിരിക്കുന്വോള്‍ പൃഷ്ഠം പിന്നോട്ടായുകയും വയര്‍ ഒരു  ഭാഗമൊടിയുകയും ചെയ്യാറുള്ള ഹനീഫ് ഇത് രണ്ടും ചെയ്ത് ഫോട്ടോകോപ്പിയെടുക്കാന്‍ വേണ്ടി മുന്നോട്ട് നീങ്ങി.
   
     ഇതെല്ലാമായത് നന്നായെന്നും ഒരു ഗ്ലാസ്സ് ചായ പോലും കൈകൊണ്ടുകൊടുക്കാനാഗ്രഹിക്കാത്ത ഭാര്യ രണ്ടു ഗ്ലാസ്സ് പായസം തരണമെങ്കില്‍ ലോകമവസാനിക്കണമെന്നും അങ്ങിനെ തന്നെങ്കില്‍ തന്നെ കാല്‍ഗ്ലാസ്സ് പായസത്തില്‍ വെള്ളമൊഴിച്ചത് ഇവര്‍ കുടിക്കേണ്ടിവരുമെന്നും അതൊഴിവാക്കാന്‍ കഴിഞ്ഞെല്ലൊ എന്നുമോര്‍ത്ത് തന്റെ ജോലിയില്‍ ബിജി വ്യാപൃതനായി.

     ഓഫീസ് സമയം തീരുന്നില്ലല്ലോ എന്ന് പേര്‍ത്തും പേര്‍ത്തും ക്ലോക്കില്‍ നോക്കി പ്രാകിക്കൊണ്ടിരുന്നപ്പോള്‍ നേരത്തെ മുറിഞ്ഞസംഭാഷണത്തിന്റെ തുടര്‍ച്ചയെന്നോണം വിജയേട്ടന്‍ വീണ്ടും ‘നാളെ ഭക്ഷണം കൊണ്ടുവരേണ്ടപ്പ, ലീവ് എടുക്കണ്ടപ്പ, പണിയുണ്ട്. ഇവിടുത്തെ ഹോട്ടലില്‍ പോകാം,’ എന്ന് പറഞ്ഞ് അപ്രത്യക്ഷ്യനായി.


     രാത്രി ഏതോ ധൈര്യത്തിനു്‌ ‘വിജയേട്ടന്‍ നാളെ ക്ഷണിച്ചിട്ടുണ്ടെന്ന്‍’ പറഞ്ഞപ്പോള്‍ ‘ഫാമിലി ഉള്‍പ്പെടേയുള്ള പരിപാടികള്‍ പോരെ മോനെ ദിനേശാ‘ എന്ന ഭാവത്തില്‍ ഭാര്യയും ‘ഇതു തന്നെ പൊരിഞ്ഞുകിട്ടിയതിന്റെ ബുദ്ധിമുട്ട് എന്തായിരുന്നു എന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയുള്ളൂ’ എന്ന് ഞാനും കണ്ണുകൊണ്ട് സംവധിച്ച് രാവിലെ എഴുന്നേല്ക്കേണ്ട തന്ത്രപ്പാടുകളുണ്ടെന്നുള്ളത് മുഖപേശിയില്‍ കാണിച്ച് അതിന്റെ മീതെ അല്പം ചിരിയുടെ എണ്ണഴൊഴിച്ച് അതില്‍ കോട്ടുവായുടെ തിരികൊളുത്തി ഉറക്കെന്ന ഞ്ജാനപ്പാന ഉരുവിട്ട് കണ്ണും പൂട്ടി കിടന്നപ്പോള്‍ അവളുടെ വക. “അങ്ങിനെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ പോകാതിരിക്കണ്ട!” ഭാര്യയുടെ വക അവസാന comment ഉം വാങ്ങി ആഴിയിലേക്കെന്ന പോല്‍ ഉറക്കം പിടിച്ചു വലിക്കുന്വോള്‍ ഒറ്റയ്ക്ക് ഹോട്ടലില്‍ കുന്തിച്ചിരുന്നു നാളെ വാരിവലിച്ചുണ്ണുന്നത് ഒരു നിറം മങ്ങിയ black and white പടം ടിവിയില്‍ തെളിഞ്ഞും തെളിയാതെയും കാണുന്നതു പോലെ അടച്ച കണ്ണുകള്‍ക്ക് മീതെ frame കള്‍ മാറിമാറി വന്ന് ചലചിത്രം വിരിച്ചു.

     ‘ഈ black and white നാളെ കളറാകണെ ദൈവമേ...’

      അങ്ങിനെ തിരുവോണം വന്നെത്തി!

     ബിജി തന്റെ കൈയ്യിലുള്ള ഏറ്റവും പുതിയ dress തന്നെ ധരിച്ച് സ്വന്തം കന്വിനിയുടെ logo യുള്ള ബാഗും തൂക്കി 8 മണിക്ക് ഓഫീസില്‍ ഹാജരായി.
    
     ‘ഓണം വന്നേ തിരു...ഓണം വന്നെ’ എന്നൊരു മൂളിപ്പാട്ടുമായി ഭാര്യയെ എങ്ങിനെയെല്ലാമോ സോപ്പിട്ട് തരപ്പെടുത്തിയ പായസത്തിന്റെ ചെറിയ പാത്രം ഫ്രിഡിജില്‍ കയറ്റുന്നസമയത്ത് വിജയേട്ടന്‍ അവിടെയെത്തി. പായസം വിജയേട്ടന് കാണിച്ചുകൊടുക്കുന്വോള്‍ ഉച്ചസദ്യയുടെ ഒരോര്‍മ്മപ്പെടുത്തലും, കൂടെ, ഞാനും അല്ലറ ചില്ലറ, ഓണത്തിന് ചെലവാക്കുന്നുണ്ടെന്ന്‍ കാണിക്കലും കൂടിയായിക്കോട്ടെ എന്നും ബിജി കരുതി.

     വിജയേട്ടന്‍ “ആ ഹാ, പായസം വന്നോട്ടെ ആ ഹാ, പായസം വന്നോട്ടെ" എന്നും പറഞ്ഞ് മുന്നോട്ട് പോയപ്പോള്‍ അതും നോക്കി പന്തം കണ്ട പെരുച്ചായിയേ പോലെ ഇരുന്ന് ആലോചിച്ചു. ഓണസദ്യ വെള്ളത്തില്‍ വളിവിട്ടതു പോലെയാകുമോ? അല്ലെങ്കില്‍ വിജയേട്ടന്റെ മറ്റൊരു തമാശ? എന്നു പോലും ബിജി സംശയിച്ചു.

     സമയം 10 മണി. ഭാര്യ ഇന്നലെ ചുട്ട ഉണക്ക പുട്ട് എല്ലാ ശക്തിയുമെടുത്ത് അടിച്ചുടക്കുന്വോള്‍ ‘വരാന്‍ പോകുന്ന എല്ലാ ആപത്തും ഈ അടിയോടെ ഒഴിഞ്ഞു പോകണമേ ദൈവമെ,’ ബിജി പ്രാര്‍തിഥിച്ചു. ഓഫീസ് ബോയോട് വരാന്‍ പോകുന്ന ഓണസദ്യയെ പറ്റി പറഞ്ഞപ്പോള്‍ തന്നെ വിളിക്കാത്തതിലുള്ള ദേഷ്യമെന്നോണം അവന്‍ പൊട്ടിച്ചിരിച്ചു. "ആര്‍ വിജയേട്ടനോ? ഓണസദ്യയ്ക്ക് വിളിച്ചെന്നോ? ഇന്നോളം കേള്‍ക്കാത്ത പുളുവാടെ പുളു" എന്നു പറഞ്ഞു പൊട്ടി പൊട്ടി ചിരിച്ചു അപ്രത്യക്ഷ്യനായി.
     ‘ഇതെന്തു കൂത്ത്? ഒരാള്‍ക്കെന്താ ഒരു പാര്‍ട്ടി നടത്തികൂടെ? അതു മാത്രമോ ഓണസദ്യയ്ക്കെന്താ ഒരു കോടി ദര്‍ഹമാകുമോ? ഇതെന്താ ഇന്നു മാത്രമാണോ വിജയേട്ടന്‍ പാര്‍ട്ടി നടത്തുന്നത്? വിജയേട്ടന്‍ പറ്റിക്കില്ല. വാക്ക് പറഞ്ഞാല്‍ വാക്കാ?
     അവസാനം സമയമായി!!! വിജയേട്ടന് ‍വിളിച്ചു. കാറിലെ സുഖകരമായ യാത്ര. നേരെ പോയത് Hilton നിലേക്ക്. ഞെട്ടിപ്പോയി, വിജയേട്ടന്റെ capacity കണ്ട്! ‘ഞാനൊരിക്കലും വിജയേട്ടനെ തെറ്റിദ്ധരിക്കരുതായിരുന്നു’. ബിജി സന്ദേഹപ്പെട്ടു. വെറുതെ വിജയേട്ടനെ തെറ്റിദ്ധരിച്ചു. Dining room നിറഞ്ഞു കവിഞ്ഞിരുന്നു. ഓച്ചാനിച്ചു നില്‍ക്കുന്ന waiter. വിജയേട്ടന്‍ waiter റുമായി സംസാരിക്കുന്നു. Buffet ആണ്‍ നല്ലതെന്ന് പറഞ്ഞപ്പോള്‍ വിജയേട്ടന്‍ അതിനും തയ്യാറായി. Buffet ന് പ്രത്യേക സ്ഥലമാണ്‘‍‌. Plate യുമായി ‘Q' ല്‍ നില്‍ക്കുന്വോള്‍ സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ മണം. നാടനല്ല! അല്ലെങ്കിലെന്ത്? ഇന്നു മുഴുവനും അകത്താക്കണം. പേര്‍ എഴുതിവെച്ചിട്ടുണ്ട്. Dry mutton, mutton kabab, mutton lever fry, Mutton ribs soup, mutton chops തുടങ്ങി creamy chicken soup spicay chicken soup, barbequed checken, grilled chicken chunks, chicken kababs, Indian chicken chops. ഇത്രയും ഭക്ഷണം എടുക്കുന്വോള്‍ തന്നെ waiter തന്നെ ഒന്നു നോക്കിയോ എന്ന് ബിജി ശ്രദ്ധിക്കാതെയല്ല!    

     Dining table ലിലേക്കോടുന്വോള്‍ കണ്ടകാഴ്ച!!! waiter ഒരു tie ധാരിയുമായി പിറകില്‍ കൂടി വരുന്നു! 'അയാള്‍ ഇങ്ങോട്ടേക്ക് തന്നെ! ദൈവമെ ചതിച്ചോ?  Buffet , Buffet എന്നു പറഞ്ഞാല്‍ ഇഷ്ടം പോലെ എടുത്തു കഴിക്കാനുള്ള സ്ഥലം എന്നല്ലെ? പിന്നെ എന്തിനിവര്‍?’
    
     ബിജിയുടെ പിറകില്‍ നീണ്ടു വരുന്ന കൈ.

     ‘ഛെ, വൃത്തികേട്. ഇതാണോ Hilton Hotel? പിച്ചകാരായ മലന്വാറി cafteeria മാര്‍‍‍ ഇതിലും എത്രയോ ഭേദം! ഇരിപ്പിടത്തില്‍ plate വെച്ച് തന്റെ അരികത്ത് വന്നവരെ നോക്കി അന്തം വിട്ടവനെ പോലെ നിന്നപ്പോള്‍ അതാ manager റുടെ കൈകള്‍ നീണ്ടു വരുന്നു ബിജിയുടെ plate ലേക്കായി. ഭക്ഷണത്തെ പിണച്ച് കൈകള്‍ വെച്ചപ്പോള്‍ അതിനിടയില്‍ കൂടിയായി പിന്നെ കൈകള്‍.
     ‘എവിടെ വിജയേട്ടനും, ഹനീഫയും?’
      “ഇല്ല ഞാന്‍‍ തരില്ല,” ബിജി കൈകള്‍ കൂട്ടി plate നെ മറച്ചു പിടിച്ചു. “ഇല്ല ഇതു ഞാന്‍ തരില്ല” ബിജി വീണ്ടും പറഞ്ഞു.

     “എന്താടാ നീ പറയുന്നത്? key board യും പൊത്തിപ്പിടിച്ച്, എടാ ബിജീ.”

ഹനീഫ് വന്ന് പുറത്ത് തട്ടി വിളിച്ചപ്പോഴും ബിജി വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. “ഇല്ല ഞാന്‍ തരില്ല”.

     “എന്തോന്ന് തരില്ലന്നാണ് നീ ഈ പറയുന്നത്? ഈ key board ഓ?” ഹനീഫ് ചോദിച്ചു.

     ഞെട്ടി എഴുന്നേറ്റ ബിജി എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ അല്‍പം സമയമെടുത്തു.

     “ഓ ഞാന്‍ office ല്‍ തന്നെയായിരുന്നോ? hilton Hotel ല്‍ അല്ലെ? അപ്പോ നമ്മള്‍ പോയില്ലെ?”
    
     “പോകാന്‍ വേണ്ടിയല്ലെ ഞാന്‍ വന്നത്? വിജയേട്ടന്‍ car parking ‍ലേക്ക് പോയിട്ടുണ്ട്.
     ഹനീഫ് ചിരിച്ച് കൊണ്ട് പറഞ്ഞു.

     ഇളിഭ്യനായി ബിജി സംഭവിച്ചതെന്താണെന്ന് പടിപടിയായി ആലോചിച്ചു നോക്കാന്‍ ശ്രമിച്ചു. ഉറങ്ങിയതാണ്! സ്വപ്നമാണ് സംഭവിച്ചതെന്ന് മനസ്സിലായപ്പോള്‍ അല്പം ജാള്യതയോടെ വിജയേട്ടനെ നോക്കി. ഇന്നലെ മുതല്‍ ഇതുതന്നെ ആലോചിക്കാന്‍ തുടങ്ങിയതാണ്. അതാണ് സ്വപ്നത്തില്‍ പോലും സദ്യകയറി വന്നതെന്ന് ബിജിവിനു തോന്നി.

     വെയിലിനു തരക്കേടില്ലാത്ത ചൂടുണ്ട്. ബിജി സ്വപ്നത്തിലെ waiter ന്റെ അടിയില്‍ നിന്നും മുക്തനായിരുന്നില്ല.ആരുടെ വണ്ടിയെടുക്കണമെന്നായി പിന്നത്തെ ചിന്ത. വിജയേട്ടനും ഹനീഫും തന്റെ വണ്ടിയില്‍ ഇതുവരെ കയറിയില്ല എന്ന ന്യായം പറഞ്ഞ് ബിജിയുടെ വണ്ടിയില്‍ തന്നെ കയറി.
    'എന്റെ Petrol...?’
     വണ്ടി എവിടേക്ക് വിടണമെന്നായി അടുത്തത്? പല ഹോട്ടലിന്റെ പേരിനിടയില്‍ Hilton ന്റെ പേര്‍ പറയുന്നുണ്ടോ എന്നു മാത്രമായി ബിജിയുടെ ശ്രദ്ധ! അവസാനം Red and Black Pepper എന്ന Restaurant ലില്‍ എത്തിനിന്നു.

     കാറില്‍ തണുപ്പ് കൂട്ടിയിട്ടു. സംസാരം ഓരോ കാര്യത്തിനൊടുവില്‍ ഓണത്തിന് ലീവ് തരാത്തതിനെ പറ്റിയായി .

      ‘ഓഫീസ് ഒരു നാഥനില്ലാ കളരി‘യാണെന്ന് ഹനീഫ് പറഞ്ഞു നിര്‍ത്തി.

     “നിങ്ങള്‍ക്ക് പേരിനെങ്കിലും ഒരു മാനേജരുണ്ട്. ഞങ്ങള്‍ക്കോ?” എന്നായി വിജയേട്ടന്‍. "Tie കെട്ടിയിട്ട് ഒരാള്‍ ഇരിക്കുന്നുണ്ട്! ഒരു പുല്ലിനും കൊള്ളില്ല.”
    
     Administration Manager രെ പറ്റിയാണ്.
    
     “അയാളൊരു ഹിന്ദുവല്ലെ? അയാള്‍ക്കെങ്കിലും ലീവെടുത്തുകൂടേ? മറ്റുള്ളവര്‍ക്കോ തരത്തില്ല.”

     വിജയേട്ടന്‍ വിടുന്ന മട്ടില്ല. കൂട്ടത്തില്‍ രണ്ട് നല്ല കനമുള്ള തെറിയും കാച്ചാന്‍ മറന്നുമില്ല.

     Red and Black Pepper Restaurant എന്ന board കണ്ട് വണ്ടി side parking ല്‍ കയറ്റി.ഇറങ്ങിനടക്കുന്വോള്‍ വണ്ടിയെ പറ്റിയും ബിജിയുടെ driving style നെപറ്റിയും ഒരു ദീര്‍ഘ പ്രഭാഷണം നടത്തുവാനും, ഗുണദോഷിക്കാനും വിജയേട്ടന്‍ മറന്നില്ല. ഇത് ബിജിക്കിഷ്ടപ്പെട്ടില്ലെങ്കിലും part of the program is psonsered by vijayettan എന്നതുകൊണ്ട് മിണ്ടാതെ നടന്നു.

     നട്ടുപൊള്ളുന്ന ഉച്ചനേരം.

     Red and Black Pepper Restaurant എന്ന ബോര്‍ഡ് തലയുയര്‍ത്തി നോക്കി. Door യും കടന്നു Restaurant ന്റെ അകത്ത് പ്രവേശിച്ചു.
 
     ചുവപ്പ് പരവതാനി ഞങ്ങള്‍ക്കു വേണ്ടി മലര്‍ന്നു കിടന്നു. പരവതാനിയുടെ ഓരങ്ങളിലുള്ള പേരറിയാത്ത ചെടികള്‍ തലയാട്ടി ഞങ്ങളെ സ്വാഗതം ചെയ്തു. Red carpet ceremonial എന്നു കേട്ടു കേള്‍വിയില്‍ നിന്നും യഥാര്‍ത്ഥമായ ഈ‍ occasion നെ നന്ദിയോടെ സ്മരിക്കണം ബിജി ഓരോ കാല്‍‌വെപ്പിനിടയിലും ഇതുതന്നെ ചിന്തിച്ചു.

     Titanic സിനിമയില്‍ കപ്പലിന്റെ അവസാന ഭാഗവും വെള്ളത്തിനടിയിലാകുന്വോള്‍ പ്രാണരക്ഷാര്‍ത്ഥം പായുന്നവരുടെ മനസ്സിനെ ഒരു നിമിഷമെങ്കിലും കുളിര്‍പ്പിക്കുവാന്‍  കടുത്താകാശത്ത് ലാത്തിരി, പൂത്തിരി കത്തിച്ച് വര്‍ണ്ണശോഭവിതറുന്ന അതേ technic തന്നെയല്ലെ ഇവിടെയും-എവിടെയും-ആളുകള്‍ ചെയ്യുന്നത്! മണ്ണ് പാത്രത്തില്‍ നിറച്ച്-വെളിക്ക് വളരേണ്ട- ചെടികളെയും പൂക്കളെയും പിടിച്ചകത്തടച്ചതിലൂടെ!
    
     “Passage ലെ കാഴ്ച o.k. അകത്ത് എന്താണോ ആവോ?”
    
     ബിജിയുടെ മനസ്സിലൊരു “Hilton യാന്‍” മിന്നി.

     “ഇവിടെയിരിക്കാം.” മര്യാദയോടെ ഭൃത്ത്യന്‍ കസേരയുടെ പിറകുവശം പിടിച്ച് ഒരു table കാണിച്ചു തന്നു. വിജയേട്ടന്‍ അവനെ കണ്ട ഭാവം കാണിച്ചില്ല.

      “അവന്റെ ഒരു കപട സ്നേഹം.”
     വിജയേട്ടന്റെ മുഖത്തു നിന്നും ഇത് ബിജി വായിച്ചെടുത്തു.

     തെരഞ്ഞെടുക്കാനത്ര table ലൊന്നും അവിടെയുണ്ടായിരുന്നില്ല. ഭൃത്ത്യന്‍ കാണിച്ചു തന്നതിനു തൊട്ടു മുന്നിലിരുന്നപ്പോള്‍ ‘അതും ഇതും തമ്മിലെന്തന്തരം സഖാവേ‘ എന്ന് വായകൊണ്ട് കോട്ടി കാട്ടി ഭൃത്യന്‍ ഒന്നു മാറി നിന്നു.

     ബിജിയിരുന്നു. വിജയേട്ടനും ഹനീഫും wash room ലേക്ക് പോയി. അഞ്ചെട്ടു മേശകളുള്ള തിങ്ങി നിറയാത്ത പുതിയൊരു സ്ഥാപനം. ഒന്നു രണ്ടു മേശകളിലായി ആറോളം പേരിരുന്ന് ശാപ്പിടുന്നു, ഓണമായിട്ടും ആളില്ലെ? ആളില്ലാത്തതില്‍, സമാധാനത്തോടെ തട്ടാം എന്നതു കൊണ്ട്‍ അല്പം ആശ്വാസവും ഭക്ഷണം ശരിയല്ലാത്തതു കൊണ്ടാണോ ആളില്ലാത്തത് എന്നോര്‍ത്ത് അല്‍പം ആകുലതയും തോന്നി.

     ‘ഏയ് അങ്ങിനെ വരില്ല. പുതിയ ഹോട്ടലാണെന്നു തോന്നുന്നു. ആളുകളറിഞ്ഞിട്ടു വേണ്ടെ വരുവാന്‍. ഇന്നു ഞങ്ങള്‍ വന്നു. നല്ല ഭക്ഷണമാണെങ്കില്‍ അഞ്ചാറാളുകളോട് പറഞ്ഞ് അവരും വരും. ഭക്ഷണ business പറഞ്ഞറിഞ്ഞ് വരലാ* സാധാരണ!നല്ല ഭക്ഷണമാണെങ്കില്‍ ഇവരെ ഞാനും promote ചെയ്യും.' ബിജി മനസ്സിലുറച്ചു. എന്തായാലും കൈ കഴുകി വരാം.
    

Continue to ഭാഗം-2


1 ബസ്സി = Plate (ഗ്രാമ്യഭാഷ, അതോ അറന്വി ഭാഷ കൈകൊണ്ടതോ?)

2 ഫോമാ‍ക്കുന്നവര്‍(form) = ഈ english പദം ചൊല്ലൊന്നപോലെ, എന്റെ ചെറുപ്പം മുതല്‍ കേള്‍ക്കുന്നതായത് കൊണ്ട് ഉപയോഗിക്കുന്നു. ‘പൊരുമകാണിക്കുക്’, ‘പൊങ്ങച്ചം കാണിക്കുക’ എന്നൊക്കെ പറയാം.

3 ജബറ = അറന്വിപദമാണെന്ന് തോന്നുന്നു. വയര്‍ എന്നര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്.

4 തൂക്ക് = അലൂമിനിയത്തിന്റെയോ സ്റ്റീലിന്റെയോ 4 പാത്രങ്ങള്‍ കൂട്ടി യോജിപ്പിച്ച പാത്രം, ചിലയിടത്ത് ഇതിനെ തട്ട് എന്നും പറയും.

5 മിഞ്ചിയ = ഒരാള്‍ കഴിച്ചു വെച്ച ഭക്ഷണത്തിന്റെ ബാക്കി

6 വക്ക് = Edge

7 ഏന്തി = കഴുത്ത് നീട്ടി

വരലാ*   = വരിക (അറിയില്ല സാധാരണ ഉപയോഗിക്കുന്ന പദമാണോ എന്ന്. നാട്ടില്‍ പറയാറുണ്ട്)

Friday, July 9, 2010

Atheism

“വിമാനം താണു തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ. മുഖം കഴുകി തിരിച്ചു വന്നു overhead rack ല്‍ നിന്നും ബാഗ് ശരിയാക്കി വെച്ചു.
“റ്റിം.റ്റിം.”
കുറെ നേരമായി ഈ ശബ്ദം കേള്‍ക്കുന്നു.
“ആര്‍ ആര്‍ക്കു വേണ്ടി?“
ആകാശനീലിമയില്‍ നിന്നും വിഷലിപ്തമായ അന്തരീക്ഷമണ്ഠലത്തിലേക്ക്.
താഴെ പച്ചപ്പ് കണ്ടു തുടങ്ങിയിരിക്കുന്നു . വിമാനത്തിനകത്ത് ഉറക്കം വിട്ടുണര്‍ന്നിരിക്കണം എല്ലാവരും.
ശബ്ദമുഖരിതമായിരി‍ക്കുന്നു ഇപ്പോള്‍.
ആരെല്ലാമോ മൊബൈല്‍ switch on ചെയ്യുന്നു.
"എന്തെങ്കിലും പറ്റൂം, flight landചെയ്യാതെയുള്ള ഈ കര്‍മ്മം കൊണ്ട്".

എല്ലാവരും എത്തിക്കാണും.
താന്‍ കാരണം ഈ ഭൂമുഖത്തുണ്ടായ നാന്വുമായി അവളും അമ്മയുമച്ഛനും.
നീണ്ട മൂന്നു വര്‍ഷത്തെപെടാപാടുമായി തിരിച്ച് ഞാന്‍ ഇതാ....
എന്നെ ഞാനാക്കിയ ഭുഭാഗത്തേക്കിറങ്ങാന്‍ ആയുന്നു.
ഇത്രയും നേരം തന്നോട് സംസാരിച്ച തൊട്ടപ്പുറത്തിരുന്ന വായുവാസി ഇപ്പോഴും അതാ ഉറങ്ങുന്നു.
“ഉം. Atheism വന്നിരിക്കുന്നു. മോനെ ദിനേശാ ഈ നാസ്തിക ചിന്തകളുടെ പിന്നാന്വുറങ്ങിള്‍ മേഞ്ഞു നടന്നന്തമില്ലാതെ കുന്തമായി തീര്‍ന്നിട്ടാ ഞാനാസ്തികനായത്“.
പറഞ്ഞീല്ല. landing fast ലാണോ?
എല്ലാവരും ഒന്നു കുലുങ്ങിയോ? “ഏ capta.n ഉറങ്ങിപോയോ?“
റ്റിം.റ്റിം.
എന്തൊക്കെയോ intercom ല്‍ കൂടി കേള്‍ക്കുന്നുണ്ട്. നല്ല രീതിയിലുള്ള ശബ്ദമല്ലല്ലോ?
റ്റിം.റ്റിം.
“Ladies & Gentle man, we touched the land ...... “
“റ്റിം.റ്റിം“ എന്നത് അത്യാവശ്യ ശബ്ദമാണെന്ന് ഇപ്പോള്‍ മനസ്സിലായി.
“ഏയ്. എന്തായിത്? ഇത്ര വേഗതെയോ?“
വിമാനത്തില്‍ ആകെ ബഹളം. തൊട്ടടുത്തുള്ള നാസ്തികനും എഴുന്നേറ്റു.
“what is happening? why.... “
മൂപ്പരുടെ മുടിഞ്ഞൊരിഗ്ലീഷ്. മൂപ്പര്‍ക്ക് മുഴുവിപ്പിക്കാനായില്ല. വിമാനം വീണ്ടും പൊക്കുന്നോ?
ഹൊ? എന്തോ പ്രശ്നമുണ്ട്. ജനാലചില്ലില്‍ തെന്നിമാറിക്കാണുന്ന രൂപങ്ങള്‍ പോലും മനസ്സിലാകുന്നില്ല.അത്രക്ക് വേഗതിലായിരുന്നു യാത്ര.
“അങ്ങ് ദൂരെ കാണുന്ന terminal ല്‍ പോകേണ്ടതിനു പകരം ഇയാളെന്തേ വിമാനം പൊക്കിയും താഴ്ത്തിയും കളിക്കുന്നേ?”
ആ terminal നുമപ്പുറം മിനിമം 8 കണ്ണുകള്‍, കിട്ടാത്ത vision ആണെന്നറിഞ്ഞിട്ടും Runway boundary wall നു മുഖാമുഖമായി നോക്കി നില്‍ക്കുന്നുണ്ടാകും. തന്നെ...
അതെപോലെ നൂറാളുകളെ...?
നാസ്തികന്‍ പൊങ്ങി നോക്കുന്നു. Belt അഴിച്ചിരിക്കുന്നു.
ഇത്രയും നേരത്തെ സംസാരത്തിനിടയിലുംനാസ്തികനതിനുത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല.
“ആരും മാതാവിനെ പ്രാപിക്കുന്നില്ല. അതിലും ഒരു രസമുണ്ടാകുമെങ്കിലും. science അതിനും ഒരു clean ചീട്ട് നല്‍കുമെങ്കില്‍ പോലും!
അതെങ്കിലും തടുക്കാന്‍ ഏതെങ്കിലും വേദപുസ്തകങ്ങള്‍ക്കാകുന്നുണ്ടെങ്കില്‍ ആരെങ്കിലും വിശ്വസിച്ചോട്ടെ.
വിമാനം എന്തിലോ തട്ടി.
“അയ്യോ“.
ആളുകള്‍ കൂട്ടത്തോടെ നിലവിളിക്കാന്‍ തുടങ്ങി. കുട്ടികള്‍ ഉറക്കെ കരയുന്നു.
തീര്‍ന്നതു തന്നെ.
രാമജപം തന്നെ രക്ഷ. ഉച്ചത്തില്‍ തന്നെ ആയിക്കോട്ടെ. എന്റെത് കേട്ടിട്ടെന്നപോലെ അതിനു കൂടെയായി ആളുകളെല്ലാരും അവരവരുടെ വിശ്വാസത്തില്‍.......
“രാമ.രാമ.രാമ....
സുബഹാനല്ലാഹ് അല്‍ഹംദുലില്ലാ വലാഹിലായില്ലല്ലാഹു അല്ലാഹു അകബര്‍...”
ദൂരെനിന്നും കൊങ്ങിണികലര്‍ത്തിയ ഇംഗ്ലീഷില്‍
"Oh Load forgive me what I did all wrong. Oh Jesus Criste please help us.....”
" help US" എന്നാണ് പറയുന്നത്. അവര്‍ക്ക് മനസ്സിലായിക്കാണും ഈ നിമിഷത്തില്‍ ഒറ്റയ്ക്കൊറ്റയ്ക്കുള്ള രക്ഷപ്പെടല്‍ സാദ്ധ്യമല്ലെന്ന്.
ഈ നിമിഷത്തില്‍ എല്ലാവരും ഒന്നിനെ വിളിച്ചു കേഴുന്നു.
ഹെ. സുഹൃത്തെ നിങ്ങളുടെ കുണ്ടാമണ്ടികേതെങ്കിലും ഞങ്ങളെ രക്ഷിക്കാനാകുമോ?
ഇനി ആര്‍ രക്ഷപ്പെടുത്തും?
നിമിഷങ്ങള്‍ മാത്രം.
കണ്ടുപിടുത്തങ്ങളും മണ്ടത്തരങ്ങളും.
“ഹും. Right Brothers നെ എന്റെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍..... “
നിലവിളി ഉച്ചസ്ഥായിയിലായി.
ഇതിനിടയില്‍ cockpit ല്‍ ക്യാപ്റ്റന്‍ ദൂരെ ചൂണ്ടിക്കാണിക്കുന്നുണ്ടാകും.
“അതാ അവിടെ ഒരു താഴ്വര കാണുന്നില്ലെ.അവിടെ ആ കാണുന്ന കുറ്റിക്കാട്ടില്‍ പോയി മരിക്കാം“. അതിനു കൊ-പൈലറ്റ് ആലുവാലിയ ഇങ്ങനെ മറുപടി നല്‍ക്കുന്നുണ്ടാകും.
"അരെ ബദ്‌മാഷ് തൂ ഇന്‍സാന്‍‌ഹെ ക്യാ."
വിമാനം വീണ്ടും എന്തിലോ അടിച്ചു.ഈ സന്നിഗ്ദ നിമിഷത്തിലും തൂവാനത്തുന്വിയിലെ, മരണക്കഴത്തിലേക്ക് തള്ളിയിടാന്‍ കൊണ്ടുവന്ന ജഗതിയുടെ ദുരവസ്ഥ ഓര്‍മ്മയില്‍ വന്നതെന്തു കൊണ്ട്?
“രാമ.രാമ.രാമ...“
ഞാനാണോ അല്ല. പിന്നെ. തലപൊക്കി നോക്കി. തൊട്ടപ്പുറത്തുള്ള നാസ്തികന്‍.
"ഏ" ഇവനാളുകൊള്ളാളൊ? ഈ Live or Die ബാറ്റിലിലും....?
ചിരിയടക്കാന്‍ കഴിഞില്ല. പാവം. അറക്കാന്‍ കൊണ്ടുവന്ന ഏതോ സാദു മൃഗത്തിന്റെ ദയനീയതയോടെ പൊട്ടിക്കരഞ്ഞുകൊണ്ട് മുന്നിലെ സീറ്റും പിടിച്ചുകൊണ്ട് ഭൂമിയിലെ സര്‍‌വ്വ ദൈവങ്ങളെയും പേരെണ്ണീ പ്രാര്‍ത്ഥിക്കുന്നു.
"അയ്യോ ദൈവമേ എന്നെ രക്ഷിക്കണേ. ചെയ്തു പോയ എല്ലാകാര്യങ്ങളും മാപ്പാക്കണേ. ഒരു ചാന്‍സും കൂടി തന്നെങ്കില്‍ ഞാനൊരു പളുങ്ക് മനുഷ്യനാകാമേ?"
എന്നെ കുലുക്കി വിളിക്കുന്നതാര്?
തൊട്ടപ്പുറത്തുള്ളയാളെല്ലെ.
അതെ തൊട്ടപ്പുറത്തിരുന്ന് ഇത്രയും നേരം
“അണ്ഡകഠാഹങള്‍ ഉണ്ടായത് പ്രോട്ടോണും ന്യൂട്ടോണും കൂടിയിട്ടാണെന്നും, കോഴിയോ കോഴിമുട്ടയോ ആദ്യം ഉണ്ടായത് എന്നതല്ല ഇം‌പോട്ടന്റ് അത് ക്ലോണിങ് വഴി നമുക്കുണ്ടാക്കാം.
ഇന്വോട്ടന്റ്....
ഇന്വോട്ടന്റ്....“
ഞാനയാളെ തൊട്ട് വിളിച്ചു.അപ്പോഴും അയാള്‍ പുലന്വിക്കൊണ്ടിരിക്കുകയായിരുന്നു.
"എനിക്ക് ആ കാണുന്ന കുറ്റിക്കാട്ടില്‍ പോയി മരിക്കണ്ട. എനിക്ക് ജീവിക്കണം....”
അപ്പോഴാണ്‌ അകാശത്ത്, ഏതോ യാമത്തില്‍, നീങ്ങിക്കൊണ്ടിരിക്കുന്ന വായുവള്ളത്തിലാണ്‌ നമ്മള്‍ രണ്ടുപേരുമുള്ളതെന്ന് ബോധമുണ്ടായത്.
അടുത്തടുത്തിരിക്കുന്നവരുടെ മനസ്സിലൂടെ‍ ഒരേ സ്വപ്നങള്‍ പൂത്ത്കാഴ്ച് കൊഴിയുന്നു!
സ്വപ്നാടനം...
പിടിവിട്ടാല്‍ ഭൂമിയിലേക്ക്. ആര് അരെയും രക്ഷിക്കുന്നില്ല. ആരും ആരെയും നോക്കുന്നു പോലുമില്ല.
ഭൂഗുരുത്വാകര്‍ഷണം!
അതാണ് ഇവിടെ ശാപം. അല്ലെങ്കിലോ മുകളിലോട്ട് പോകില്ലെ?
മുകളിലോട്ട് പോയാല്‍ ചന്ദ്രനെ പോലെ മറ്റ് ഗൃഹങ്ങളെ പോലെ നമ്മുടെ വിമാനവും ഭൂമിയെ വലം വെച്ച് കൊണ്ടേയിരിക്കില്ലെ?
അപ്പോള്‍ വില്ലനാര് ദൈവമോ science യോ?
അഗാതമായ ഗര്‍ത്തത്തിന്റെ ആഴം ഭൂമിയോളം വന്നാല്‍. അപ്പോഴും ആകര്‍ഷിക്കാനുള്ള കഴിവ് ഭൂമിക്കുണ്ടാകുമോ? അതോ ഭൂമിക്ക് ഒരു പരിതിക്കപ്പുറം ആഘര്‍‌ഷിക്കാന്‍ കഴിയില്ലെ?
മുകളില്‍ നിന്നും വീഴുന്നവസ്തു കൃത്യമായി ഭൂമിയിലുള്ള ഏതെങ്കിലും ഓട്ടയില്‍ വീണാല്‍? അത് ഭൂമിക്കടിയിലൂടെ താഴേക്ക് പതിച്ച്, അന്തരീക്ഷത്തില്‍ തന്നെ എത്തി, അതിനെ ഭൂമി വീണ്ടും തന്നിലേക്ക് അടുപ്പിച്ച് വീണ്ടും അതേ ഓട്ടയില്‍ പതിച്ചാല്‍...
ചോദിച്ചില്ല നാസ്തികനോട്.
ചോദ്യങ്ങളുണ്ടാകുന്നത് തെറ്റല്ലന്ന ബോധമെങ്കിലും ഉണ്ടാക്കിയത് ഈ നാസ്തികനല്ലെ?
ദൈവത്തിനും ശാസ്ത്രത്തിനും തെറ്റുപറ്റാതിരികട്ടെ!
അപ്പോഴും അകാശത്ത് എയര്‍ഇന്ത്യ ശാന്തമായി നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു...

Saturday, January 31, 2009

അഴിയൂരന്മാരെ ഇതിലെ ഇതിലെ...
മുകുന്ദേട്ടന്‍ ഒരെറ്റ ചോദ്യം,

"മാഹിക്കാരെ ഇതിലെ ഇതിലെ എന്നെഴുതാന്‍" താന്‍ ആരെടാ? താന്‍ ഒരൊറ്റ പോസ്റ്റിട്ട് ഒരു എഴുത്തുകാരനാകാന്‍ നോക്കുന്നോ? കൈകൊണ്ട് ആദ്യം എഴുതി പഴകിക്ക്‍‌. എന്നിട്ടാകാം Unicode".

കിതച്ചുകൊണ്ട്(അറിയില്ല. ഓടിക്കിതച്ചതു പോലുണ്ട്.) ഇത്രയും പറഞ്ഞു നിര്‍ത്തി എന്റെ കണ്ണില്‍ തന്നെ മുകുന്ദേട്ടന്‍ നോക്കി, തുടര്‍ന്നു.

“തന്നെ കുറെ കാലമായി ഞാന്‍ നോക്കി നടക്കുന്നു. Cooling Glass വെച്ചാല്‍ ആളെ മനസ്സിലാകില്ലെന്നു കരുതിയോ? എഴുത്തുകാര്‍ക്ക് ഓര്‍മ്മശക്തിയില്ലെന്ന് കരുതിയോ? നിന്റെ Blog നെ പിന്‍‌തുടര്‍ന്ന് എത്തിയ yahoo social network ല്‍ നിന്നും നിന്റെ എല്ലാ photo യുടെയും ഓരോ‍ printout വരെ ഞാന്‍ എടുത്ത്‌വെച്ചിട്ടുണ്ട്‌."
ഇതും പറഞ്ഞ്‌ കൈയ്യിലുള്ള ഒരു envelop തുറന്ന്‌ എന്റെ എല്ലാ-നെടുംങ്കായമായ photo യും പുറത്തെടുത്തു. (ഇത് കണ്ട് പിന്നെ കിതപ്പെനിക്കായി.)

Photo മുച്ചീട്ടുകളിക്കാര്‍ കളി തുടങ്ങുന്നതിനു മുന്‍പ്‌ 'വിശറി'പോലെ വിരിക്കുന്ന പ്രക്രിയപോലെ തന്റെ ഫോട്ടോകള്‍ വിരിച്ചപ്പോള്‍ അറിയാതെ ഒന്നു ഞെട്ടിയെങ്കിലും മുകുന്ദേട്ടന്‍ നല്ലൊരു മുച്ചീട്ടു വീരനാണെന്ന് മനസ്സിലായതില്‍ ഉള്ളില്‍ അറിയാതെ ഒരു പൂഞ്ചിരി വിടര്‍ന്നു.

"മുകുന്ദേട്ടാ ഒരിക്കെല്‍ നമുക്കിരിക്കണം, rammy യോ bluffdonkey യോ. Rammyയാ നല്ലത്‌“.

തനിക്ക് ജയിക്കാ‍ന്‍ കഴിയുന്നത്‌ അത് മാത്രമാണ് എന്നതു മറിച്ചു വെച്ച് ഞാന്‍ പറയാന്‍ ഭാവിച്ചു. അപ്പോഴേക്കും മുകുന്ദേട്ടന്‍ ചുമലില്‍ കൈവെച്ചു കഴിഞ്ഞിരുന്നു.

"താന്‍ നോട്ടം മാറ്റി എന്റെ വിശ്വാസമെടുക്കാനാണോ പരിപാടി."
ഞാന്‍ വലിഞ്ഞു മുറുകുന്നു എന്ന് മുഖപേശിയുടെ വലിവില്‍ നിന്നും എനിക്കെന്നെ മനസ്സിലാക്കാം.

“ഏ.....മുകുന്ദേട്ടന്‍ violent ആകുകയാണോ? ചുമലില്‍ കൈയ്യൊക്കെ വെച്ച്...?”

ബസ്സുകള്‍ വന്നും പോയ്യും കൊണ്ടിരുന്നു. തലശ്ശേരിയിലേക്കുള്ള രണ്ടുമൂന്ന് super fast ബസ്സുകള്‍ ഇതിനോടകം പോയിക്കഴിഞ്ഞിരിക്കുന്നു. ബസ്സ് സ്റ്റോപ്പിലുള്ള പലയാളുകളും ഞങ്ങളുടെ സം‌സാരം കേള്‍ക്കുന്നുമുണ്ട്‌.

"വെറുതെ മലയാളം എഴുതാനറിയാം എന്നുവെച്ച് എന്തും കോറിയിട്ടാല്‍ ചിത്രമാകുമോ? തന്റെ blog ഇതുവരെ പത്തുനൂ‍റുപേര്‍ നോക്കിയതായി ഞാന്‍ കണ്ടു. എന്താ ഇവിടെയുള്ള
ബ്ലോഗന്മാരെല്ലാം കണ്ണു പൊട്ടന്‍ മാരാണോ? എന്തുകിട്ടിയാലും വായിക്കാന്‍? എടോ താന്‍
മയ്യയിപുഴയുടെ തീരങ്ങള്‍ വായിച്ചിട്ടുണ്ടോ, ദൈവത്തിന്റെ വികൃതികള്‍, ഡല്‍ഹി,
ആവിലായിലെ സ്യൂര്യോദയം....“

ഒറ്റശ്വാസത്തില്‍, കൈയ്യെണ്ണി പറഞ്ഞു നിര്‍ത്തിയതില്‍ നിന്നും ഓരോന്നായി അടര്‍ത്തിയെടുത്തപ്പോള്‍ ഇങ്ങേത്തലക്കലെ ഒരു എഴുത്തുകാരനുമെങ്കിലും ആകാനൊഴിച്ച് ഒരു ബ്ലോഗനാകാനുള്ള യോഗ്യതപോലും തനിക്കില്ലെന്ന്‌‌ മനസ്സിലായി. എന്തുകൊണ്ടെന്നാല്‍ അതില്‍ പറഞ്ഞതില്‍ ഒന്നൊഴിച്ച് മറ്റുള്ളവ ഞാന്‍ വായിച്ചിട്ടില്ല. ദൈവത്തിന്റെ വികൃതികള്‍ മാതൃഭൂമിയില്‍ ഖണ്ഡക വായിച്ച് complete ആക്കാതിരുന്നതോര്‍ത്ത് വ്യാകുലപ്പെട്ടെങ്കിലും വായിച്ചവ പറയാം എന്നു കരുതി...

"അല്ല സാര്‍ ഞാന്‍ ആവിലായിലെ സ്യൂര്യോദയം വായിച്ചിട്ടുണ്ട് ബാക്കിയുള്ളവ.."

വാക്കുകള്‍ പുറത്തു വന്നില്ല. മനസ്സില്‍ നിന്നും തൊണ്ടയിലേക്ക് വന്നിരുന്ന് നാക്കില്‍ തത്തികളിച്ച് വയറ്റിലേക്കെന്നെ ഇറങ്ങി.

"താന്‍ എന്താണു വിചാരിക്കുന്നത് എന്നെനിക്കറിയാം.എല്ലാവരും പറയാറുണ്ട് ഈ പുസ്തകം വായിച്ചോ ആ പുസ്തകം വായിച്ചോ എന്നൊക്കെ?“

മുകുന്ദേട്ടന്‍ ചുമലിലുള്ള പിടി വിട്ട് ബസ്‌സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ്സ് പോകാന്‍ കാത്തുനിന്നു. അല്ലെങ്കില്‍ പറഞ്ഞതെല്ലാം വായുവില്‍ ശിഥിലമാകും. ബസ്സുകളില്‍ നിന്നും ഇടതു വശത്തേക്ക് ആദ്യം നോരെയും പിന്നെ ചെരിഞ്ഞും നോക്കി ഇത് എം.മുകുന്ദന്‍ തന്നെയാ‍ണോ എന്ന് പലയാളുകളും conferm ചെയ്യുന്നുണ്ടായിരുന്നു. ആണെന്ന് മനസ്സിലായവര്‍ മുഴുക്കനെ* പല്ല് കാട്ടി ചിരിച്ചു കാണിച്ചു.

“മുകുന്ദേട്ടാ...മുകുന്ദന്‍ സാ‍റെ“

എന്ന് ചിലര്‍ വിളിക്കുകയും ചെയ്തു.

“ഇവനാരെടാ എം.മുകുന്ദനുമായി സംസാരിക്കുന്നവന്‍(?)“

എന്നോര്‍ത്തിട്ടാകാം ചിലയാളുകള്‍ ആരാധാനാഭാ‍വത്തോടെ എന്നെ നോക്കുന്നുമുണ്ട്. ഈയുള്ളവന്‍ ഒരാരാധകനാണെങ്കിലും ഇപ്പോള്‍ എങ്ങിനെയെങ്കിലും തടികൈച്ചലാ‍ക്കി*യാ‍ല്‍ മതിയെന്നായിരുന്നു എന്റെ മനസ്സില്‍. കൂ‍ടാതെ ബസ്‌സ്റ്റോ‍പ്പിലുള്ള‍ ഒന്ന്‌രണ്ടാളുകള്‍ ഞങ്ങളുടെ സംസാരത്തില്‍ തല്പരായിട്ടെന്നപോലെ അടുത്തു കൂടിയിരുന്നു.

തൊട്ടപ്പുറത്തുള്ള കടയിലുള്ള അബ്ദുള്‍ റഹ്‌മാന്‍ ഉണ്ടാക്കുന്ന സര്‍ബത്തിന്റെയും നാരങ്ങസോഡയുടെ ഗ്ലാസ്സൂകള്‍ കഴുകാന്‍ വന്നെന്ന വ്യാജ്യേന ഇടയ്ക്കിടക്ക് seat ല്‍ നിന്നും എഴുന്നേറ്റ് വന്ന് ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്.

മാഹി ഹൈവേയില്‍ കൂടി ബസ്സൊന്നും വരുന്നില്ല്ലെന്ന് തീര്‍ച്ചപെടുത്താന്‍ കഴുത്തിട്ട് നോക്കി മുകുന്ദേട്ടന്‍ വീണ്ടും തുടര്‍ന്നു.

"എടോ, മൌനം ഒന്നിനും പരിഹാരമല്ല എന്നുള്ള വിവരമെങ്കിലും വേണ്ടൊടോ?"

മുകുന്ദേട്ടന്‍ വിടാന്‍ ഭാവമില്ല. ഏതു കാലക്കേടിനാണ് ഈ പ്രഭാതത്തില്‍ തലശ്ശേരിയില്‍ ലങ്കോട്ടി അടിക്കാന്‍ കോറതുണി വാങ്ങാന്‍ പോകാന്‍ തോന്നിയത്.മാഹിസ്റ്റേഷനിലെ (Wholesale Textile Dealer?)സുലൈമാനെ അറിയാതെ പഴിക്കുകയും ചെയ്തു.
"ലങ്കോട്ടിതുണി പോലും വില്‍ക്കാനില്ലാതെ താനെന്തോന്നാടോ കച്ചവടം നടത്തുക“
എന്നു പോകും നേരം ചോദിക്കുകയും ചെയ്തു.
"നിങ്ങള്‍ shirt ഉം pant* ഉം അടിക്കാന്‍ തലശ്ശേരിയില്‍ പോകും. അടിവസ്ത്രം അടിക്കാന്‍ എന്റെ ഈ machine നിലും വരും."
എന്ന് മറുപടി പറഞ്ഞത് സുലൈമാന്റെ കടയുടെ മുന്നി‍ല്‍ തുണിതൈക്കാറുള്ള വാസുവേട്ടനായിരുന്നു. ഒന്നെന്നെ പാളി നോക്കി വാസുവേട്ടന്‍ Trapeziam കളിക്കാര്‍ കാലുകൊണ്ട് balance ചെയ്യിക്കും വിധം machine കൊണ്ട് കട കട ശബ്ദം വരുത്തി മറ്റേതോ colorful ലങ്കോട്ടിയുടെ വാല്‍ മുന്നോട്ട് തള്ളികൊണ്ട് edge ഭംഗിയാ‍ക്കുകയാക്കുന്നുണ്ടായിരുന്നു. വാസുവേട്ടന്റെ പരാതിയില്‍ കഴന്വുണ്ടുതാനും. എന്നും രാവിലെ, ആരും, ഒരിക്കെലും അടിക്കാന്‍ കൊണ്ടുവാരാത്ത രണ്ട് പൊടിപിടിച്ച ചൂരിദാര്‍ കടയുടെ മച്ചില്‍ ഒരു ചടങ്ങെന്ന പോലെ തൂക്കി,

"എനിക്ക്‍ ചൂരിദാറും അടിക്കാനറിയാം" എന്ന് ‘പ്രതീകാത്മകമായി‘ ഘോര, ഘോരം വിളിച്ചറിയിച്ചിട്ടും അതൊരു സ്വപ്നമായി ഇന്നും അവശേഷിച്ച് കണ്ട എല്ലാ ഗള്‍ഫുകാരന്റെയും ലങ്കോട്ടിമാത്രം അടിച്ച് സംതൃപ്തി അടഞ്ഞു.
ചിന്തയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ചുറ്റിലുമുള്ള ആളുകളുടെ എണ്ണം കൂ‍ടിയിരിക്കുന്നു. മുകുന്ദേട്ടന്‍ ബസ്റ്റോപ്പിന്റെ Half side wall ലെ-ആരും ഇരിക്കാതിരിക്കാന്‍ വേണ്ടി ചെയ്ത-കൂര്‍ത്തപ്രതലത്തില്‍ ഇരുന്നിരിക്കുന്നു.

ഒരു blog ഇത്രയും പ്രശ്നമുണ്ടാകുമെന്ന് ദുബായിലെ ഓഫീസില്‍ നിന്നും എഴുതുന്വോള്‍ വിചാരിച്ചിരുന്നില്ല.

"എന്താപ്രശ്നം മുകുന്ദേട്ടാ..?"

ചിലയാളുകള്‍ ചോദിക്കുന്നുമുണ്ടായിരുന്നു. ഒരു ‘പുള്ളി‘യെയെന്നെപോലെ മറ്റുള്ളവര്‍ എന്നെ നോക്കാ‍നും തുടങ്ങിരിക്കുന്നു.

"എന്റെ കഥാപാത്രങ്ങളാണ്‌ ഇവിടുത്തുകാര്‍, ഇവരെ അറിയാതെ(എല്ലാവരേയും നോക്കിയിട്ട്) ഇവരുടെ തുടിപ്പറിയാതെ നിനക്കെങ്ങിനെയാണ്‌ കഥ പറയാനൊക്കുക. അല്ല ഇതൊരു കഥയാണോ? എടോ താന്‍ എന്റെ പുസ്തകങ്ങള്‍ വായിക്കൂ. സാഹിത്യഅക്കാദമി അവാര്‍ഡ് കിട്ടിയ മയ്യയിപുഴയുടെ തീരങ്ങള്‍ ഒരാവര്‍ത്തിയെങ്കിലും വായിക്കൂ. “


"രാവിലത്തെ പത്തുമണിയുടെ വെയിലിനും ചൂടുണ്ടോ?“


അതോ മുകുന്ദേട്ടന്റെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ വിയര്‍ക്കുകയാണോ? അതാകാനാ‍ണ്‌ സാദ്ധ്യത. അല്ലെങ്കില്‍ രാവിലെ തന്നെ പൂസില്‍* വഴിവക്കില്‍ മലര്‍ന്നു കിടക്കുന്ന ഏതോ കാശുകാരന്റെ(Drssing കണ്ടാലറിയാം) shirt ന്റെ പുറകു വശം നനയേണ്ടതല്ലെ?
ത്രസിപ്പിക്കുന്ന കള്ളിന്റെ തരങ്കങ്ങള്‍ക്ക് ഒരെറ്റ ചിന്ത മാത്രം?

ജാതിമതദേശാഭാഷാവേഷാദികള്‍ക്കപ്പുറം ചിന്തിക്കുന്ന ഒരേഒരു കാര്യം! ഒരേയൊരു പാനീയം. നാനാത്വത്തില്‍ ഏകത്വം പാലിക്കുന്നത് മാഹിയിലെ റോഡോരം മാത്രം!!! അതില്‍ ധനികനെന്നോ, ദരിദ്രനെന്നോ ഇല്ലൈ!!!!ലോകത്തിനുതന്നെ മാത്രക!!!!!

രണ്ടും കല്‍പ്പിച്ച് എന്തെങ്കിലും പറയാന്‍ തന്നെ ഉറപ്പിച്ചു. കുറച്ചു നേരമാകുകയും ആളുകള്‍ കൂടികൂടി വരികയും ചെയ്തിരിക്കുന്നു. വന്ന ചിലയാളുകള്‍ റഹ്‌മാനിക്കായുടെ കടയില്‍ നിന്നും സര്‍ബത്ത് കുടിക്കുന്നുണ്ട്‌. Business കൂടുന്നതും കല്ലയില്‍* പണം കൂടുന്നതും കണ്ട് തന്റെ തടിച്ച ചുണ്ടില്‍ ഒരു ചെറു മന്ദഹാസം വിടര്‍ത്തി, പ്രശ്നം തീരരുതേ എന്ന ഭാവേന നിലകൊണ്ടു.

"മാഹിക്കാരെ ഇതിലെ, ഇതിലെ പോലും എതിലെ, എതിലെ സുഹൃത്തെ? കഥയോ നോ‍വലോ ‍ വരാത്ത മനസ്സില്‍ നിന്നും ഒരു പ്രശസ്തിക്കു വേണ്ടി ബ്ലോഗെഴുതി അതിന് മാഹിക്കാരുടെ പേരിടാന്‍ തനിക്കു നാണമില്ലെ?“

“മാഹിയും, മാഹിക്കാര്‍ മുഴുവനും നിങ്ങള്‍ക്കു സ്വന്തമാണോ?“

ചോദിക്കാനാഞ്ഞെങ്കിലും ചോദിച്ചില്ല. അധികം ചോദ്യങ്ങള്‍ ചോദിച്ച് പ്രശ്നം കൂടുതലാക്കണ്ട. എങ്കിലും ഇങ്ങനെ പറയാനുരച്ചു.

"അത് എന്താണെന്ന് വെച്ചാല്‍ മാഹി എന്റെ നാടെല്ലെങ്കിലും എന്റെ നാടായ അഴീയൂരിന്റെ കഥ പറഞ്ഞാല്‍ വായിക്കുക പോയിട്ട് ആരും അറിയാതെ ‘Double click‘ ചെയ്യുക പോലും ഇല്ല. ഇതൊരു നന്വരെല്ലെ! മാഹിക്കാരെ ഇതിലെ ഇതിലെ എന്നൊരു തലകെട്ട് കൊടുത്താല്‍ മാഹിയില്‍ നിന്നുള്ളവരൊക്കെ എം.മുകുന്ദനെ പോലെ ആ‍യില്ലെങ്കിലും അതിന്റെ മണമുള്ളവരെങ്കിലും ആയിരിക്കും ഇത് എന്ന് കരുതി ഒന്ന് വായിക്കാനുള്ള നന്വര്‍?"

ഒരു പോലീസ് ജീപ്പ് പെട്ടെന്ന് എന്തോ Law & Order problem ഉണ്ടെന്നെന്ന പോലെ പ്രത്യക്ഷപ്പെട്ട് sudden break ഇട്ട് നിര്‍ത്തി. S.Iയും ചുവന്നകിളിത്തൊപ്പി police കാരും ചാടിയിറങ്ങി ആ‍ളുകളെ നിയന്ത്രിക്കാന്‍ തുടങ്ങി.പോലീസിനെ കണ്ടതും അറിയാതെ ഒരു നടുക്കം മനസ്സില്‍ വരികയും ചെയ്തു.

"ഹും മാഹിക്കാരന്‍ കൂടിയല്ല പോലും. മാഹിക്കാരന്‍ കൂടിയല്ല പോലും"


മുകുന്ദേട്ടന്‍ പിറുപിറുത്തു. ഒരു Computer ഉം Internet ഉം Unicode ഉം ഉണ്ടെന്നുകരുതി എന്തും എഴുതാമെന്നു വെച്ചാല്‍..?"

ഇത്രയും കേട്ടപ്പോള്‍ തന്നെ അളുകള്‍ മുകുന്ദേട്ടനോട് മാറിനില്‍ക്കാന്‍‍ പറയുകയും-

"ഇത് ഞങ്ങള്‍ക്ക് വിട്, ഞങ്ങള്‍ കൈകാര്യം ചെയ്യാം"

എന്നൊക്കെയുള്ള പിറുപിറുക്കലും തുടങ്ങിയിരിക്കുന്നു. കൂടെ

"ഓ അതു ശരി അടിച്ചുമാറ്റിയതായിരിക്കും? ആളെ ഞാനൊന്ന് ശരിക്ക് കാണട്ടെ?

എന്ന് പറഞ്ഞ് ഒരുവന്‍ മുന്നിലുള്ള ആളെ പിടിച്ചു മാറ്റി മുന്നില്‍ക്കയറി ചോദിച്ചു.
പിറകില്‍ നിന്നുള്ള മറ്റൊരശരീരി ഇങ്ങനെയായിരുന്നു.

“ആ ശരിയാ ഓരൊരാള്‍ക്ക് തന്റെ കൈയ്യിലുള്ള സ്വത്ത് അമൂല്യമായിരിക്കും. മുകുന്ദേട്ടനത് പുസ്തകമല്ലെ? അതാരെങ്കിലും അടിച്ചുമാറ്റിയാല്‍ ആ‍ര്‍ക്കാ ഇഷ്ടപ്പെടുക.“

"ഏ.... സംഭവം ഈ നിലയ്ക്കായോ? ഇനി കാത്തുനിന്നിട്ട് കാര്യമില്ല.

‘ആനന്ദിന്റെ‘ ആള്‍കൂട്ടം വെറും ആള്‍കൂട്ടം തന്നെ. മുകുന്ദേട്ടനോട് ചിലത് പറയണമെന്ന് മുന്‍പേ വിചാരിച്ചതാണ്. അത് പറയുക തന്നെ.മുകുന്ദേട്ടന്റെ ചെവിയില്‍ മെല്ലെ പിറുപിറുത്തു.ഇതു കേട്ടതും മുകുന്ദേട്ടന്‍ ‘പഥോ‘ എന്ന് പറഞ്ഞ് ചുറ്റും കൂടിനിന്ന ആളുകളുടെ കൈകളിലേക്ക് വീണതും ഒരുമിച്ചായിരുന്നു.കണ്ണുമിഴിച്ചുപോയ ഞാന്‍ അറിയാതെ ‘ദൈവമേ‘ എന്നു പറഞ്ഞുപോയി.

പെട്ടെന്നു പകച്ചുപോയ ആള്‍കൂട്ടം എന്നെ നോക്കി.

'എന്തായിരുന്നു നീ നമ്മുടെ മുകുന്ദേട്ടനോ‍ട് പറഞ്ഞത്, എന്തായിരുന്നു നീ നമ്മുടെ മുകുന്ദേട്ടനോ‍ട് പറഞ്ഞത്"

എല്ലാവരും ഒറ്റ സ്വരത്തില്‍ ചോദിക്കുകയും തട്ടിക്കയറുകയും ചെയ്തു. കുറെ തട്ടും തള്ളും കിട്ടിയിട്ടും ഞാന്‍ മാഹി ടാഗോര്‍പാര്‍‌ക്കിലെ കുന്തത്തില്‍ നിര്‍ത്തിയ പ്രതിമ കണക്കെ നിലകൊണ്ടു.

അതെങ്ങിനെ ഞാന്‍ പറയും, ഒരു ചെറിയ പദം ഇത്രപൊല്ലാപ്പുണ്ടാക്കും എന്നു ആര്‍ കരുതി. ഗത്യന്തരമില്ലാതെ പോലീസും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ പിന്നെ പറയാതിരിക്കാന്‍ കഴിഞ്ഞില്ല!

ഭാഗം-2

Bus stop കവിഞ്ഞ് പുറത്തേക്ക് റോഡില്‍ തള്ളിയ ജനങ്ങളുടെ ഇടയില്‍ കൂടി വലിഞ്ഞ് Highway യുടെ കിഴക്കു ഭാഗത്തേക്കുള്ള ഉയരത്തിലേക്ക് വലിച്ചു നടന്നു. അവിടെ നിന്നും തിരിഞ്ഞ്, എവിടെയെങ്കിലും മുകുന്ദേട്ടനെ കാണുന്നുണ്ടോ എന്ന് നോക്കുന്വോള്‍- പ്രശ്നമുള്ള മുകുന്ദേട്ടനും പ്രശ്നമുണ്ടാക്കിയ-ഞാനും ഇല്ലാതെയായിട്ടും ആയിരത്തോളം ആളുകള്‍ ആ മൂന്നും കൂടി ചേരുന്ന റോഡില്‍ തിക്കിതിരക്കി ട്രഫിക്ക് ജാമുണ്ടാക്കി തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. അവരെ നിയന്ത്രിച്ച് കിളിതൊപ്പികള്‍ ഇടയില്‍ low & order പാലിക്കാന്‍ മിന്നി മറയുന്നുണ്ടായിരുന്നു.

‘ഇന്ത്യക്കാരന്റെ പൌരഭോദം!‘ ഓ അല്ല. ഫ്രഞ്ച്കാരന്റെ ...(ഉള്ളാളെ ഞങ്ങള്‍ ഫ്രഞ്ച്കാരനാണെന്ന് വീന്വിളക്കുന്നവര്‍ ഇപ്പോഴും തപ്പിനോക്കിയാല്‍ കാണാന്‍ പറ്റും.)

തൊട്ടടുത്തുള്ള internet cafe ല്‍ കയറി. നോക്കിയപ്പോള്‍ ഒരിക്കെലും കാണാ‍ത്തതിരക്കുണ്ടവിടെ! പല monitor റുകളിലും മലയാള blog കുകള്‍ തുറന്നു വെച്ചിരിക്കുന്നു. Computer കിട്ടാതെ അവിടെയിവിടെ തത്തിക്കളിച്ച് നിന്നപ്പോള്‍ പലയാളുകളുടെയും screen നുകള്‍ അടുത്ത് നിന്ന് കണാനായി. വാക്കുകള്‍ വായിക്കാനായി. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരാള്‍ തന്റെ പോസ്റ്റില്‍ നിന്നും മാഹിയെന്നുള്ള‌ വാക്ക് delete ചെയ്യുകയാ‍ണ്‌. തിരിഞ്ഞ് പിന്നാന്വുറത്തുള്ള മറ്റൊരു computer നോക്കി. അയാള്‍ web page ലെ address നിന്നു പോലും തിരഞ്ഞു പിടിച്ച് ‘മാഹിയെ’ delete ചെയ്യുകയാണ്‌. ഒഴിവുകിട്ടിയ computer ല്‍ കയറി ബ്ലോഗു തുറന്നപ്പോള്‍ ഞെട്ടിപ്പോ‍യി!. Views 10,000!!!

“എന്റമ്മെ ഇന്നലെ വരെ 25ല്‍ കവിയാതിരുന്ന 'Blog Viewres'‌ ഒറ്റ ദിവസം കൊണ്ട് ഇത്രയായോ? വെറുതെ പോസ്റ്റ് തുറന്നു നോക്കിയപ്പോള്‍ എല്ലാവരും "അഴിയൂരന്മാരെ ഇതിലെ ഇതിലെ" എന്നുള്ള പോസ്റ്റില്‍ comments ഇട്ടിട്ടുമുണ്ട്‌.

ആദ്യത്തെ ‍comment നോക്കിയപ്പോള്‍ തന്നെ പിന്നെത്തെ ഒന്നും നോക്കാന്‍ തോന്നിയില്ല.ഇത്ര നാന്നായി തെറി ഞാന്‍ കേട്ടിട്ടില്ല. "മാഹിക്കാരെ ഇതിലെ ഇതിലെ" എന്ന ബ്ലോഗില്‍ നിന്നും “മാഹി“ എന്നത്‌ മാറ്റണോ എന്നത് ചിന്തിച്ചുകൊണ്ടിരുന്നപ്പോഴും മനസ്സ്‌ അറിയാതെ മറ്റൊരു പോസ്റ്റെഴുതാന്‍ വട്ടം കൂട്ടകയായിരുന്നു.‍ G-mail ലെ draft window തുറന്ന്‌ post നു പേര്‍ കൊടുത്തു.

“ആവിലായിലെ സൂര്യാസ്ഥമനം”.

സത്യം പറയാലോ ആവിലായിലെ സ്യൂര്യോദയം എന്റെ നാട്ടിന്റെ കഥയല്ലെങ്കിലും ആവിലായിലെ സൂര്യാസ്ഥമനം എന്റെ നാടിന്റെ കഥയായിരിക്കും.എന്തുകൊണ്ടെന്നാല്‍, ഒന്നാ‍മതായി, ആവിലായിലെ സ്യൂര്യോദയത്തില്‍ സൂര്യോദയമല്ല സൂര്യാസ്തമനം മാത്രമേയുള്ളൂ എന്നു പറഞ്ഞതിനാലാണ്‌ എം.മുകുന്ദന്‍ സാര്‍ ബോധം കെട്ട് വീണതും ഈ മാഹിക്കാരെല്ലാവരും എന്നെ വലതുകാല്‍ കൊണ്ട് തൊഴിച്ചതൊഴിയില്‍ മാഹിയില്‍ നിന്നും ഞാന്‍ വന്നു വീണപ്പോള്‍ മാഹി റെയില്‍‌വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലായത്‌! ഇതില്‍ വായനക്കാര്‍ അറിയേണ്ടകാര്യം ഒരു റെയില്‍‌വെ സ്റ്റേഷന്‍ വെക്കേണ്ട സ്ഥലം മാഹിയിലില്ല. അതുകൊണ്ട് എന്റെ നാടായ അഴിയൂരിലാണ്‌ മാഹി റെഹിവെ സ്റ്റേഷന്‍. ഇതു ന്യാ‍യമാണോ? ഒരു നാട്ടില്‍ റെയില്‍‌സ്റ്റേഷന്‍ സ്ഥാപിച്ച് മറ്റൊരു നാടിന്റെ പേരിടുക!രണ്ടാമതായി‍ മാഹി എന്റെ നാടല്ല. അഴിയൂരാണ്‌ എന്റെ നാ‍ട്. മാഹിക്കാരനാകാന്‍ വേണ്ടി കൊതിമൂത്ത് കൊതിമൂത്ത്, അവസാനം എല്ലാവരും‍ എന്നെ കറിവേപ്പില ആക്കി. എന്റെ നാടും പ്രശസ്തമാകും. അല്ലെങ്കില്‍ ഞാന്‍ പ്രശസ്തമാക്കും. ആദ്യം ഈ പോസ്റ്റെഴുതി കുപ്രസിദ്ധി വരട്ടെ! പിന്നെ പ്രസിദ്ധിക്കു വേണ്ടി എഴുതാം.

മുഴുക്കനെ*-മുഴുക്കെ (നാടന്‍ശീലുകളാണു കേട്ടോ)
തടികൈച്ചലാ‍ക്കി*-രക്ഷപ്പെടുക, മറ്റൊരു കോഴിക്കോടന്‍ ശീല്‍
കാലക്കേട്‌-അത്യാഹിതം-ഇതൊരു ശീലാണോ എന്നറിയില്ല.(നാട്ടില്‍ ഉപയോഗിക്കറുണ്ട്)
pant‌-pants സാധാരണ പലയാളുകളും pant എന്നുമാത്രമേ പറയാറുള്ളൂ
പൂസില്‍‌-മദ്യമടിച്ചു മത്തുപിടിക്കുക
കല്ലയില്‍-പണപ്പെട്ടി
പറയാനുരച്ചു‌-പറയാന്‍ ഉറച്ചു-(ശീലാണോ അതോ ഇതു പോലുള്ള മലയാള പദങ്ങളുണ്ടോ?)

Tuesday, January 8, 2008

മഴ വരുന്നതും പോകുന്നതും ദുബായിയില്‍ വിസ മാറുന്നതു പോലെ....


മാനം തെളിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. സമയം 6:30. ദുബായിലെ കടല്‍ക്കരയ്ക്ക് തൊട്ടു കിടക്കുന്ന road. ഓരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ കണ്ണൂം പൂട്ടി കിടന്നു. വരാത്ത ഉറക്കത്തിനു വേണ്ടി കാത്ത് കാത്ത് .....പെട്ടെന്ന് കാറിനു മുകളില്‍ ചരല്‍ വാരി എറിയുന്നതു പോലെ....മനസ്സിന്റെ അകത്തളങ്ങളില്‍ അടിഞ്ഞുകൂടിയ വിങ്ങലുകള്‍‌‍ക്ക് തല്‍‌ക്കാലെത്തേക്കെങ്കിലും വിട നല്‍കി അവനെത്തി..
“എന്റെ എല്ലാമെല്ല്ലാമെല്ലെ...
എന്റെ ചേലൊത്ത ചെബരുന്തല്ലെ“....
മഴ...
മഴ....
എപ്പോഴെങ്കിലും വരുന്ന വിരുന്നുകാരന്‍....
തണുപ്പിനെ ഭയന്ന് കൊണ്ടുവന്ന പുതപ്പിനകത്തേക്ക് നൂഴ്ന്നിറങ്ങുന്വോള്‍‌ മനസ്സില്‍ വിസയും ബത്താക്കയൂം ജോലിയും കൂലിയും, എന്തിന് മനിതന്‍ പടുത്തുയര്‍ത്തിയ അതിര്‍വരന്വുകളില്‍ പെട്ടുലയുന്ന ഏതോ ഒരു രാജ്യത്തിലെ റോഡിലാണല്ലോയിരിക്കുന്നതെന്നു പോലും ഞാന്‍ മറന്നു....
അല്ലെങ്കില്‍ മഴയ്ക്കുണ്ടോ രാജ്യവു രാജ്യാതിര്‍ത്തിയും....?
പെയ്ത മഴയില്‍....ആ കേട്ട ആരവത്തിന്റെ മത്തില്‍ .....അല്പനേരം...വെറും അല്പനേരം....
“എന്തെ മഴ നിന്നു?..“
എന്തോന്ന് മഴ ഇത് എന്നറിയാന്‍ ഒരു കണ്ണുതുറന്നു മാനം നോക്കി. (മറ്റെ കണ്ണുതുറന്നാല്‍ ഉറക്കം പോയാലൊ.)
അപ്പോള്‍ ഒരു കാര്യം എനിക്കു മനസിലായി. മഴയ്ക്ക് അതിര്‍ത്തികളുണ്ട്...അതിര്‍വരന്വുകളുണ്ട്. ഒരു പരിതി ലംഘിച്ചു മഴയ്ക്ക് പെയ്യാന്‍ പാടില്ല..ഓരോ രാജ്യത്തും അനുവധിച്ച quota കടന്ന്‌ തൂറാന്‍ പാ
ടില്ല.
“എങ്കിലും എന്തെ ഈ തൂറല്‍ നിന്നു പോച്ച്?“
“എന്റെ മനസ്സിലെ കിളി പറക്കാന്‍ ചിറകൊന്ന് കുടഞ്ഞപ്പോഴെക്കും നീ... എന്തെ നിര്‍ത്തിയത്....?”
അവസാനം ഞാനൊരു conclusion ല്‍‌ എത്തി.
“ഇവിടുത്തെ മഴയ്ക്ക് പെയ്യാനറിയില്ല..അതു മാത്രമല്ല..ആന ഡിഖോലാഫി ചെയ്യുന്നതു കണ്ട് മറ്റവന്‍ പെനാട്ടിഫിക്കേഷന്‍ ചെയ്താല്‍ ?.......‍
മൊബൈലിലെ alarm അടിഞ്ഞപ്പോള്‍‌ സമയം 7. പിന്നെ വണ്ടി start ചെയ്തതും, മുഖം കൂര്‍പ്പിച്ചുകൊണ്ട് കുത്താന്‍ വരുന്ന മൂരി ആടിനെ പോലുള്ള കാറുകളുടെ കൂടെ എന്റെ കാറും തിക്കി കയറ്റാന്‍, അടിചുവിട്ടതും ഒരുമിച്ചായിരുന്നു. വിസ പുതുക്കാന്‍ മെഡിക്കല്‍ എടുക്കുന്നതും റൂ‍മിന്റെ റെന്റ് കൊടുക്കുന്നതും ട്രാഫിക്കിനെ എങ്ങിനെ പറ്റിക്കാം എന്നും മാത്രം ഓര്‍ത്തു കൊണ്ട് വണ്ടി ഓടിക്കാന്‍ -ജീവിതമെന്ന കുടുസന്‍ വണ്ടി ഓടിക്കാന്‍- മനസ്സിനെ താക്കീതു ചെയ്യാറുല്ല ഞന്‍...ഇന്നന്തെ ഇങ്ങനെ?. കൃത്യമായി പറയുകയാണെങ്കില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴ പെയ്തതും, മഴ നനഞ്ഞതും, മനം കുളിര്‍ന്നതും, പിന്നീടെപ്പോഴോ മാനം തെളിഞ്ഞതും; എന്നോ നടന്ന ഒരു പാഴ് കിനാവായി കണക്കാക്കാന്‍ പഠിപ്പിച്ച മനസിന്റെ ചാഞ്ചാട്ടം ഓര്‍ത്തപ്പോള്‍‌ ......
പിന്നെ ഒന്നും നോക്കിയില്ല accelerator ല്‍ ആഞ്ഞു ചവിട്ടി.